ന്യൂദല്‍ഹി: വിവാദ സാമൂഹ്യ പ്രവര്‍ത്തക തീസ്ത സെദല്‍വാദിന്റെ അക്കൗണ്ടുകളിലെ പണം എവിടെ നിന്ന് വന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. 2015ല്‍ അഹമ്മദാബാദ് പോലീസ് മരവിപ്പിച്ച അക്കൗണ്ടുകളിലെ പണത്തിന്റെ വിവരങ്ങളാണ് കോടതി ആരാഞ്ഞത്.
ക്രമക്കേടുകളുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് തീസ്തയുടെയും ഇവര്‍ക്കൊപ്പമുളള മറ്റ് ചിലരുടെയും അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ നല്കിയ ഹര്‍ജിയിലാണ് പണത്തിന്റെ ഉറവിടം തേടിയത്.
വിവിധ കാര്യങ്ങള്‍ക്കായി നിരവധി ആളുകള്‍ സംഭാവന നല്കിയ പണമാണെന്ന് തീസ്തയുടെ അഭിഭാഷക അപര്‍ണ ഭട്ട് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മറുപടി നല്കി. ഇതില്‍ ചില വ്യക്തിപരമായതും ിര നിക്ഷേപങ്ങളും ഉണ്ടന്നും അവര്‍ പറഞ്ഞു. വ്യക്തിഗത അക്കൗണ്ടുകളെങ്കിലും പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യവും അപര്‍ണ ഉന്നയിച്ചു.
പണത്തിന്റെ വിശദാംശങ്ങള്‍ ഗുജറാത്ത് സര്‍ക്കാരിന് കൈമാറിയിരുന്നെന്നും എന്നാല്‍ നാളിതുവരെ യാതൊരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ കുറച്ച് കൂടി വിശദീകരണം ആവശ്യമുണ്ടെന്നാണ് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചത്. കേസ് ഏപ്രില്‍ പതിനെട്ടിലേക്ക് മാറ്റി വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: