വാഷിങ്ടണ്‍: ഭീകരന് ഹാഫീസ് സെയിദിനെ പാക്കിസ്ഥാന് ഒടുവില്‍ തളളിപ്പറയേണ്ടിവന്നതിന് പിന്നില്‍ രണ്ട് ലോകനേതാക്കളുടെ സമ്മര്‍ദ്ദമെന്ന് രാജ്യാന്തര ബന്ധങ്ങളിലെ പ്രമുഖ നിരീക്ഷകന് കൂടിയായ റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യത്തിന്റെ അധ്യക്ഷന്‍ ശലഭകുമാര്‍.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്ലാമിക ഭീകരതയ്ക്കെതിരെ നടത്തിയ ശക്തമായ സമ്മര്‍ദ്ദതന്ത്രങ്ങളാണ് ഒടുവില്‍ വിജയം കണ്ടത്.
ഹാഫീസ് സെയിദിനും കൂട്ടാളികള്‍ക്കും നല്കിയ ആയുധങ്ങളുടെ ലൈസന്‍സുകളും പാക്കിസ്ഥാന് റദ്ദാക്കി. മുന്‍പുണ്ടാകാത്ത നടപടിയായാണ് ഇതിനെ ശലഭകുമാര്‍ വിലയിരുത്തുന്നത്.
മുസ്ലീങ്ങള്‍ രാജ്യത്തേക്ക് കടക്കുന്നത് നിരോധിച്ചെന്ന വിധത്തിലുളള തെറ്റിദ്ധാരണ ജനകമായ വാര്‍ത്തകള്‍ നല്കി ഇസ്ലാമിക ഭീകരതയ്ക്കെതിരെ നടക്കുന്ന ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ ലോക മാധ്യമങ്ങള്‍ വളച്ചൊടിയ്ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തലയ്ക്ക് കോടികള്‍ വിലയിട്ടിട്ടുണ്ടെങ്കിലും സെയിദ് വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ സുഖമായി കഴിയുകയായിരുന്നു. അമേരിക്കയില്‍ പുതിയ ഭരണം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക് നടപടിയെടുക്കേണ്ടിവന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: