അമ്പലപ്പുഴ: അമ്പലപ്പുഴ ക്വട്ടേഷന്‍ മാഫിയാ സംഘങ്ങളുടെ പിടിയില്‍. മാഫിയാ സംഘങ്ങളോടുള്ള പോലീസിന്റെ ഭയം ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. അമ്പലപ്പുഴ പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് മയക്കുമരുന്നുമാഫിയാ സംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും പിടിമുറുക്കിയത്.
ഇതിന്റെ ഉദാഹരണമാണ് ദിവസങ്ങള്‍ക്കു മുമ്പ് ആമ യിടയില്‍ നടന്നത്. ഇവിടെ നിന്ന് ആംപ്യൂള്‍ കൈവശം വച്ച ഒരുയുവാവിനെ പോലീസ് പിടികൂടിയിരുന്നു. ഈ യുവാവിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടു പേര് പോലീസിനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം രക്ഷപെടുകയായിരുന്നു. ഈ സംഘം പിന്നിട് പ്രദേശവാസികള്‍ക്ക് എതിരേ പോര്‍വിളി നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറെ ദിവസങ്ങളായി കരൂര്‍ ജംഗ്ഷന് കിഴക്ക് ഭാഗത്ത് അപ്പാത്തിക്കരി പാടശേഖരം കേന്ദ്രീകരിച്ചും സംഘം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. രാത്രി കാലങ്ങളില്‍ മുന്തിയ ഇനം കാറുകളില്‍ എത്തുന്ന സംഘം മയക്കുമരുന്നു വ്യാപാരം നടത്താറുണ്ടന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇത്തരം മയക്കുമരുന്നു മാഫിയ സംഘങ്ങള്‍ തങ്ങളേയും നോട്ടമിട്ടിരിക്കുകയാണ് എന്നാണ് പരാതിയുമായി എത്തിയ നാട്ടുകാരോട് പോലീസിന്റെ മറുപടി.
ഏതാനും ദിവസം മുന്‍പ് പഴയങ്ങാടി ഭാഗത്ത് മയക്കുമരുന്ന് ഉപയോഗിച്ച സംഘങ്ങളെ പോലിസ് പിടികൂടിയെങ്കിലും ചില മത തീവ്രവാദ സംഘടനകള്‍ ഇടപെട്ട് പോലീസിനെ തടയുകയും ഇവരെ മോചിപ്പിക്കുയും ചെയ്തിരുന്നു.ഇതോടൊപ്പം നവരാക്കല്‍ ഭാഗത്തും മയക്കുമരുന്നു വ്യാപാരം നടത്തിയ സംഘത്തെ തിരഞ്ഞ് ആലപ്പുഴയില്‍ നിന്നും പോലിസിന്റെ പ്രത്യേകസംഘം എത്തുകയും യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ പോലിസ് എത്തുന്നതറിഞ്ഞ് മയക്കുമരുന്നു പായ്ക്കറ്റുകള്‍ ഉപേക്ഷിച്ചിരുന്നു. തോട്ടപ്പള്ളി, ഫിഷിങ് ഹാര്‍ബര്‍, ചില കോളനികള്‍, പുറക്കാട്, പഴയങ്ങാടി, കരൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘങ്ങള്‍ തമ്പടിച്ച് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നത്.
സംഘങ്ങളെ അമര്‍ച്ച ചെയ്യേണ്ട പോലിസ് ഭയക്കുവാന്‍ കാരണം രാഷ്ട്രീയ സമ്മര്‍ദ്ദം ഉളളതിനാലാണ് എന്നും പറയപ്പെടുന്നു. മയക്കുമരുന്നു വില്പന സംഘങ്ങളിലെ പ്രധാന കണ്ണികളില്‍ പലരും കുട്ടി സഖാക്കള്‍ ആയതാണ് പോലീസിനു തലവേദനയായത്.
്
പ്രതികരിക്കാൻ ഇവിടെ എഴുതുക: