ഇരിക്കൂര്‍: കാര്‍ഷിക സംസ്കാരത്തിന്റെ പൊലിമ തുളുമ്പി പയ്യാവൂര്‍ ഊട്ടുത്സവത്തിന്റെ ഭാഗമായി നടന്ന ഓമനക്കാഴ്ച ഭക്തരില്‍ ആനന്ദാവേശം പകര്‍ന്നു.
വിവിധ ദേശക്കാരുടെ കാഴ്ചകളില്‍ സംഘബലത്തിന്റെ കരുത്തുകൊണ്ടും ഉടവുതട്ടാത്ത ഉത്സാഹം കൊണ്ടും ചൂളിയാട്ടുകാരുടെ ഓമനക്കാഴ്ച ഒന്നാമതെത്തി. കാഴ്ചക്കൊരുക്കിയ വാഴക്കുലകള്‍ തൈവളപ്പ്, നല്ലൂര്, കളത്തില്ക്കാവ്, ചമ്പോച്ചേരി, മടപ്പുരക്കല്‍ എന്നീ അഞ്ച് കുഴികളിലായിട്ടാണ് പഴുക്കാന്‍ വെച്ചത്. കാലത്ത് 10 മണിയോടെ കളത്തില്‍ കാവില്‍ നിന്നും പുറപ്പെട്ട ഓമനക്കാഴ്ച മേലായി ഓലക്കുടയുമായി നയിച്ചു.
മൂവാരിയത്തോളം വാഴക്കുലകളുമായി നൂറുകണക്കിനാളുകളാണ് ഓമനക്കാഴ്ചയില്‍ പങ്കെടുത്തത്. പയ്യാറ്റുവയലില്‍ ഓമനക്കാഴ്ചയെ ദേവസ്വം അധികാരികള്‍ ആനയും അമ്പാരിയുമായി നെയ്യമൃതുകാരോടൊപ്പം എതിരേറ്റു. കാഴ്ച ക്ഷേത്രസന്നിധിയിലെത്തിയതോടെ കുടകര്‍ തിരിച്ചുപോയി. ഇന്നാണ് നെയ്യാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: