കോഴിക്കോട്: ഇടത് മുന്നണി സര്‍ക്കാര്‍ കേരളത്തിലെ തയ്യല്‍ തൊഴിലാളികളോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള തയ്യല്‍ മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് വി.വി. ബാലകൃഷ്ണന് ആവശ്യപ്പെട്ടു. കോഴിക്കോട് ജയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേരള തയ്യല്‍ തൊഴിലാളി സംഘം (ബിഎംഎസ്) വാര്‍ഷിക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ലക്ഷക്കണക്കിന് തയ്യല്‍ തൊഴിലാളികളുടെ ഭാവി സുരക്ഷക്കുവേണ്ടി വളരെ പ്രതീക്ഷയോടെ ആവിഷ്കരിച്ച് നടപ്പാക്കിയ കേരള തയ്യല്‍ തൊഴി ലാളി ക്ഷേമനിധി ബോര് ഡിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധവും തൊഴിലാളികളെ ദ്രോഹിക്കുന്ന തരത്തിലുമാണെന്ന് അദ്ദേഹം ആരോപിച്ചു. നാമമാത്രമായ ആനുകൂല്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ബോര്ഡുമുഖേന നടപ്പാക്കി വരുന്നത്. അംഗത്വ രജിസ്ട്രേഷനും, അംശാദായമടക്കുന്നതിനും സാധാരണക്കാരായ തയ്യല്‍ തൊഴിലാളികള്‍ വളരെയേറെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ്, കോഴിക്കോട് ജില്ലാ പ്രൈവറ്റ് ബസ് ആന്റ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ സംഘം ജനറല്‍ സെക്രട്ടറി പി. പരമേശ്വരന്, കാര്‍ഷിക തൊഴിലാളി സംഘം ജനറല്‍ സെക്രട്ടറി അരിക്കോത്ത് രാജന്, ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം സെക്രട്ടറി കെ.കെ. പ്രേമന്, റീനാ സഹദേവന്, പി. ബാലകൃഷ്ണന്, പി. ബിന്ദു. ടി. രജനി, പി. രാജന്, ശ്രീധരന്, ശാരദാമണി, അനിത എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി. ചന്ദ്രന് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ വി. മിനി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ഇ. ദിവാകരന്(പ്രസിഡന്റ്്), റീനാ സഹദേവന്, ശശിധരന് ഐരാണി, പി. രാജന്, പത്മിനി, എ. വിമല (വൈസ് പ്രസിഡന്റുമാര്‍), വി. ചന്ദ്രന് (ജനറല്‍ സെക്രട്ടറി), പി. ബിന്ദു, ടി. രജനി, അനിത സിന്ധു ദിലീപ്, രമേശന്, അരവിന്ദാക്ഷന്, മിനി. വി.പി.(സെക്രട്ടറിമാര്‍), വി. മിനി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കുകയും, ക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ചെയ്യുക, അംശാദായമടക്കുന്നതിന് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തുകയും നടപടികള്‍ ലഘൂകരിക്കുകയും ചെയ്യുക, തയ്യല്‍ തൊഴിലാളികള്‍ക്ക് ഇഎസ്ഐ ഏര്‍പ്പെടുത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.വി. രാജന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: