ന്യൂദല്‍ഹി : വ്യവസായ ശാലകളിലെ മലിനീകരണ പ്രശ്നങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി. മലിനീകരണം ഇല്ലാതാക്കുന്നതിനുള്ള പൊതു പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദ്ദേശം.
മൂന്നുമാസ കാലാവധി പൂര്‍ത്തിയായ ശേഷം അടിസ്ഥാന മലിനീകരണ നിര്‍മാര്‍ജ്ജന നടപടികള്‍ പോലും കൈക്കൊള്ളാത്ത വ്യവസായ സംരംഭങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വ്യവസായ സംരംഭങ്ങളില്‍ നിന്നുള്ള മലിനീകരണം പുറന്തള്ളുന്നതില്‍ നിയന്ത്രണം കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പര്യാവരണ്‍ സുപക്ഷാ സമിതി 2012ല്‍ സമര്‍പ്പിച്ച പൊതു താത്പ്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഈ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: