ആലപ്പുഴ: മലയാള അക്ഷരങ്ങള്‍ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും അക്ഷരങ്ങള്‍ തെറ്റിച്ചു. എന്നാല്‍ പഴയതലമുറയിലെ സാക്ഷരരായ എല്ലാവരും ഭംഗിയായി അക്ഷരങ്ങള്‍ എഴുതി. മാതൃഭാഷയിലുള്ള മലയാളിയുടെ പരിജ്ഞാനക്കുറവ് വിദ്യാര്‍ത്ഥികളില്‍ പ്രകടമായി. മാതൃഭാഷയെ മറക്കുന്നു എന്ന പൊതുപരാതി ശരിവെക്കുന്നതാണ് സര്‍വ്വേ ഫലം. സെന്റ് മൈക്കിള്‍സ് കോളേജ് നാഷണല്‍ സര്‍വീസ് സ്കീം നടത്തിയ ഭാഷ പരിചയ സര്‍വേയിലാണ് ഇത് വ്യക്തമായത്.
മാതൃഭാഷ പരിചയം അളക്കുന്നതിനും, അക്ഷരമാലയിലെ അക്ഷരങ്ങളിലുള്ള അറിവ് പരിശോധിക്കുക എന്ന ഉദ്ദേശങ്ങളോടെയിരുന്നു സര്‍വ്വേ. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ എല്ലാവരും തന്നെ അക്ഷരങ്ങള്‍ തെറ്റിച്ചു. പങ്കാളിത്ത ഗ്രാമത്തിലെ നാലു വാര്‍ഡുകളിലായി രണ്ടു ഘട്ടമായാണ് സര്‍വ്വേ നടത്തിയത്.
മാതൃഭാഷയിലെ അക്ഷരമാല എഴുതിക്കലായിരുന്നു ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ സ്ഥലനാമം, വൃക്ഷനാമം, വസ്തുനാമം എന്നിങ്ങനെ മുന്ന് പിരിവുകളിലായി അഞ്ചുവാക്കുകള്‍ വീതം എഴുതിച്ചു. സര്‍വേയില്‍ പങ്കെടുത്തവരെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്നവര്‍, മുതിര്‍ന്ന പൗരന്മാര് എന്നിങ്ങനെ മൂന്ന് ഗ്രുപ്പുകളാക്കിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത മുതിര്‍ന്ന പൗരന്മാരില് സാക്ഷരരായ എല്ലാവരും അക്ഷരമാലയിലെ അക്ഷരങ്ങള്‍ തെറ്റുകൂടാതെ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: