തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയിലായ ശേഷം പോലീസ് മറ്റു കാര്യങ്ങളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് പറഞ്ഞു. ഈ കേസില്‍ പോലീസ് വളരെ പെട്ടെന്ന് ഫലപ്രദമായ നടപടി സ്വീകരിച്ചു. അത് പൊതുസമൂഹത്തിനും സിനിമാക്കാര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. മുഖ്യപ്രതിയും ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്കുന്ന വിവരം. അയാള്‍ പിടിയിലായ ശേഷം സിനിമയിലെ ക്രിമിനല്‍വത്കരണം പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ കളക്ടറുടെ ചുമതലയില്‍ ടാങ്കറില്‍ വെള്ളമെത്തിക്കും. വ്യാവസായിക അടിസ്ഥാനത്തില്‍ കുഴല്‍ കിണറുകള്‍ അനുവദിക്കില്ല.ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 991.54 കോടിരൂപ അധികം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന് മെമ്മോറാണ്ടം നല്‍കും.
റേഷന്‍ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷിസംഘം കേന്ദ്രത്തെ കാണും. രണ്ടുലക്ഷം മെട്രിക് ടണ്‍ അരിയുടെ കുറവ് പരിഹരിക്കാന്‍ പ്രത്യേക നിവേദനവും നല്‍കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 123 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോലപ്രദേശമാകും.
ഇതില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയും 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതരഭൂമിയുമാണ്. ജനവാസമുള്ള ഈ വനേതര ഭൂമിയുടെ സംരക്ഷണം പൂര്‍ണമായും സംസ്ഥാനസര്‍ക്കാരിന് വിട്ടുനല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിന് ആവശ്യമായ നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടിയുടെ കാറില്‍ ട്രാവലര്‍ ഇടിപ്പിച്ചത് സുനി
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ അത്താണി പറമ്പയത്ത് വച്ച് നടി സഞ്ചരിച്ച കാറില്‍ ടെമ്പോ ട്രാവലര്‍ ഇടിപ്പിച്ചത് സുനിയാണെന്ന് അറസ്റ്റിലായ മണികണ്ഠന്. എറണാകുളത്ത് നിന്നും തൃശൂരിലേക്ക് ടെമ്പോ ട്രാവലര്‍ ഓടിച്ചത് മണികണ്ഠനായിരുന്നു. തിരിച്ച് ഓടിച്ചത് സുനിയാണ്. പറമ്പയത്ത് വച്ചാണ് കാറില്‍ ടെമ്പോ ട്രാവലറില്‍ ഇടിപ്പിക്കുന്നത്.
നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് സുനി പറഞ്ഞിരുന്നില്ല. പാലാരിവട്ടത്തെത്തിയപ്പോള്‍ സുനി കാറില്‍ കയറി. നടിയെ സുനി പീഢിപ്പിക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നതും മണികണ്ഠനായിരുന്നു. ഇതേ സമയം വിജീഷും കാറിലുണ്ടായിരുന്നു. അക്രമത്തിന് മുമ്പ് വടിവാള്‍ സലിം, പ്രദീപ് എന്നിവര്‍ പാലാരിവട്ടത്ത് ഇറങ്ങി. ഇവരെയും കൂട്ടി മാര്ട്ടിന് ടെമ്പോ ട്രാവലര്‍ ഓടിച്ചു പോയി. തിരിച്ച് നടിയേയും കൊണ്ട് പാലാരിവട്ടത്ത് എത്തിച്ച് മണികണ്ഠനും സുനിയും വിജീഷും ട്രാവലറില്‍ കയറിപ്പോയിയെന്നും ഇതേസമയം മാര്ട്ടിന് നടിയേയും കൊണ്ട് കാക്കനാട്ടേക്കും പോയെന്നുമാണ് മൊഴി.
ടെമ്പോ ട്രാവലര്‍ പിന്നീട് തമ്മനത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു. ഇയാളുടെ ക്രിമിനല്‍ സംഘവുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ സുനിക്ക് മാത്രമാണ് ബന്ധമെന്ന് മണികണ്ഠന് ആവര്‍ത്തിച്ചു. പോലീസില്‍ കീഴടങ്ങണമെന്ന തന്റെ ആവശ്യം പള്‍സര്‍ സുനി തള്ളിയെന്നും ഇതാണ് സുനിയുമായി പിരിയാന്‍ കാരണമെന്നും മണികണ്ഠന്റെ മൊഴിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: