കൊച്ചി: സിപിഎമ്മിന് ആത്മാവ് നഷ്ടപ്പെട്ടുവെന്നും അതിന്റെ ഫലമാണ് പാര്‍ട്ടിയുടെ അപചയമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ. ശ്രീധരന്‍പിള്ള. പ്രമുഖ നടിയുടെ പീഡനത്തിന് പിന്നിലുള്ള ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് നടത്തിയ 24 മണിക്കൂര്‍ ഉപവാസ സമരത്തിന് സമാപനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
രണ്ട് ജില്ലകളിലെ സിപിഎം ജില്ലാ സെക്രട്ടറിമാരെ സ്ത്രീവിഷയത്തില്‍ മാറ്റി നിര്‍ത്തപ്പെട്ട പാര്‍ട്ടിയാണ്. ഇത് സൂചിപ്പിക്കുന്നത് പാര്‍ട്ടിയുടെ മാനസിക അപചയമാണ്. ആത്മാവ് നഷ്ടപ്പെട്ട സിപിഎമ്മിന് ഇനി രാഷ്ട്രീയമായി ദഹിപ്പിക്കുകയെന്നതു മാത്രമാണ് കേരളത്തില്‍ നടക്കുവാനുള്ളത്.
സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു. ഗുണ്ടകള്‍, ക്വട്ടേഷനും സംഘങ്ങളുമാണ് ഭരിക്കുന്നത്. നടിയെ ആക്രമിച്ച മൂന്നാംകിട ഗുണ്ടകളേയും ക്വട്ടേഷന്‍ സംഘങ്ങളേയും അല്ല, മറിച്ച് ഇതിന്റെ പിന്നിലുള്ള ഉന്നതന്മാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്ന് ശോഭാസുരേന്ദ്രന് ആവശ്യപ്പെട്ടു. അതിന്റെ തുടക്കം മാത്രമാണ് ഈ ഉപവാസ സമരം. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, അഡ്വ.കെവി.സാബു, അഡ്വ.കെ.എസ്.ഷൈജു, അഡ്വ.മഹേശ്വരി, തമ്പി കണ്ണന്താനം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: