കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ അത്താണി പറമ്പയത്ത് വച്ച് നടി സഞ്ചരിച്ച കാറില്‍ ടെമ്പോ ട്രാവലര്‍ ഇടിപ്പിച്ചത് സുനിയാണെന്ന് അറസ്റ്റിലായ മണികണ്ഠന്. എറണാകുളത്ത് നിന്നും തൃശൂരിലേക്ക് ടെമ്പോ ട്രാവലര്‍ ഓടിച്ചത് മണികണ്ഠനായിരുന്നു. തിരിച്ച് ഓടിച്ചത് സുനിയാണ്. പറമ്പയത്ത് വച്ചാണ് കാറില്‍ ടെമ്പോ ട്രാവലറില്‍ ഇടിപ്പിക്കുന്നത്. നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് സുനി പറഞ്ഞിരുന്നില്ല. പാലാരിവട്ടത്തെത്തിയപ്പോള്‍ സുനി കാറില്‍ കയറി. നടിയെ സുനി പീഢിപ്പിക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നതും മണികണ്ഠനായിരുന്നു. ഇതേ സമയം വിജീഷും കാറിലുണ്ടായിരുന്നു. അക്രമത്തിന് മുമ്പ് വടിവാള്‍ സലിം, പ്രദീപ് എന്നിവര്‍ പാലാരിവട്ടത്ത് ഇറങ്ങി. ഇവരെയും കൂട്ടി മാര്ട്ടിന് ടെമ്പോ ട്രാവലര്‍ ഓടിച്ചു പോയി. തിരിച്ച് നടിയേയും കൊണ്ട് പാലാരിവട്ടത്ത് എത്തിച്ച് മണികണ്ഠനും സുനിയും വിജീഷും ട്രാവലറില്‍ കയറിപ്പോയിയെന്നും ഇതേസമയം മാര്ട്ടിന് നടിയേയും കൊണ്ട് കാക്കനാട്ടേക്കും പോയെന്നുമാണ് മൊഴി. ടെമ്പോ ട്രാവലര്‍ പിന്നീട് തമ്മനത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു. ഇയാളുടെ ക്രിമിനല്‍ സംഘവുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ സുനിക്ക് മാത്രമാണ് ബന്ധമെന്ന് മണികണ്ഠന് ആവര്‍ത്തിച്ചു. പോലീസില്‍ കീഴടങ്ങണമെന്ന തന്റെ ആവശ്യം പള്‍സര്‍ സുനി തള്ളിയെന്നും ഇതാണ് സുനിയുമായി പിരിയാന്‍ കാരണമെന്നും മണികണ്ഠന്റെ മൊഴിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: