കളമശേരി: വല്ലാര്‍പാടത്ത് കണ്ടെയ്നര്‍ റോഡില്‍ പാര്‍ക്കിംഗ് അവസാനിച്ചില്ല. ലോറികള്‍ക്കായി നാലേക്കര്‍ സ്ഥലത്ത് പാര്‍ക്കിംഗ് ഗ്രൗണ്ട് തുറന്നെങ്കിലും റോഡരികിലെ പാര്‍ക്കിംഗ് അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം കളക്ടര്‍ കളമശേരി മുതല്‍ ചേരാനല്ലൂര്‍ വരെ ആറു കിലോമീറ്റര്‍ വഴിയിലാണ് കണ്ടെയനര്‍ റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ചിരിക്കുന്നത്. കളക്ടറുടെ ഉത്തരവിന്റെ ചൂട് മാറുമുമ്പ് അനധികൃത പാര്‍ക്കിംഗ് തുടരുകയാണ്.
തലങ്ങും വിലങ്ങും ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം അപകടങ്ങളും മരണങ്ങളും പതിവാണ്. റോഡിന്റെ ഇരു വശങ്ങളിലും പാര്‍ക്കിംഗ് മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരവും പൊതുജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതുമാണ് പുതിയ പാര്‍ക്കിംഗ് സൗകര്യമെന്ന് അധികൃതര്‍ അവകാശപ്പെട്ടത്. അപകടങ്ങള്‍ കുറയ്ക്കുന്നതിന് അടിയന്തര നടപടിയെന്ന നിലയിലാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കാന്‍ ബിപിസിഎല്‍ സന്നദ്ധമായത്.
കണ്ടെയ്നറുകളുമായി എത്തുന്നതും പുറത്തേക്കു കൊണ്ടുപോകുന്നതുമായ നൂറുകണക്കിന് കൂറ്റന്‍ ലോറികള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതായിരുന്നു പ്രശ്നം. അലക്ഷ്യമായി റോഡിലേക്ക് ഇറങ്ങി പാര്‍ക്ക് ചെയ്യുന്ന ലോറികളില്‍ മറ്റു വാഹനങ്ങള്‍ ഇടിച്ച് അപകടങ്ങള്‍ പതിവായിരുന്നു. പ്രദേശവാസികള്‍ക്കും കനത്ത ഭീഷണിയായി ലോറികളുടെ പാര്‍ക്കിംഗ് മാറി.
പ്രശ്നത്തില്‍ ഹൈക്കോടതി ഇടപെട്ട് ലോറികള്‍ക്ക് പാര്‍ക്കിംഗിന് സൗകര്യം ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിനും തുറമുഖ ട്രസ്റ്റിനും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയത്. എന്നാല്‍ ലോറികള്‍ ഇപ്പോഴും നിയമത്തെ വെല്ലുവിളിച്ച് പാര്‍ക്കിംഗ് തുടരുകയാണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: