മരട്: തൈക്കൂടത്തെ വീട്ടില്‍ കയറി തോക്കു ചൂണ്ടി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്നലെ മരട് കോടതിയില്‍ കീഴടങ്ങി. കൊല്ലം മൈനാഗപ്പിള്ളി പള്ളിവിളവടക്കേതില് ഖാദര്‍കുട്ടിയുടെ മകന് നാസര്‍(46) ആണ് കീഴടങ്ങിയത്. ഇയാളെ റിമാന്റു ചെയ്തു.
വധക്കേസും പീഡന കേസും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് നാസര്‍.
ഒന്നാംപ്രതി കൊല്ലം മൈനാഗപ്പള്ളി കല്ലുവെട്ടാംകുഴി തെക്കേതില്‍ വീട്ടില്‍ അരുണിനെ (29) 11ന് മരട് പോലീസ് പിടികൂടിയിരുന്നു. പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കരുനാഗപ്പിള്ളി പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്നത് മരട് പൊലീസ് ഏറ്റുവാങ്ങി.
ജനുവരി 29 രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ എത്തിയ രണ്ടുപേരില്‍ ഒരാള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൈകള്‍ പിന്നിലേക്കു വലിച്ചു കെട്ടുകയും രണ്ടാമത്തെയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: