പിറവം: റേഷന്‍ കടയുമയുടെ വീട്ടില്‍നിന്ന് കണക്കില്‍പ്പെടാത്ത നാല്പത് ചാക്ക് അരിയും ഗോതമ്പും പിടികൂടി. മണീട് ഏഴയ്ക്കരനാട് മനയ്ക്കപ്പടി അന്നക്കുട്ടി വര്‍ഗീസിന്റെ (എആര്‍സി നമ്പര്‍ 296) പേരിലുള്ള റേഷന്‍ കടയില്‍നിന്നാണ് കണക്കില്‍പ്പെടാത്ത ഭക്ഷ്യസാധനങ്ങള്‍ പിടികൂടിയത്.
പുത്തന്കുരിശി സിഐയ്ക്ക് കിട്ടിയ രഹസ്യ സന്ദേശത്തെതുടര്‍ന്ന് പരിശോധന നടത്തിയത്.
മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ ജോര്‍ജ്ജ്. പി.വി, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ഇ.ടി. ജയലക്ഷ്മി, അനില്‍കുമാര്‍.കെ എന്നിവര്‍ പരിശോധിച്ചു.
കടയുടമയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ അരിയും ഗോതമ്പും പുഴുവരിച്ച് രീതിയിലായിരുന്നു. റേഷന്‍ സാധനങ്ങള്‍ കൃത്യമായി കൊടുക്കാറില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കടയുടമയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ അരിയും ഗോതമ്പും അടുത്തുള്ള മറ്റ് റേഷന്‍ കടയില്‍ ഏല്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച റേഷനരി കാര്‍ഡ് ഉമടകള്‍ക്ക് നല്‍കാതെ പൂഴ്ത്തിവെയ്പ്പും വെട്ടിപ്പും നടത്തിയ കടയുടമയെ ശിക്ഷിക്കണമെന്നും റേഷന്‍കട സസ്പെന്റ് ചെയ്യണമെന്നും സ്ഥലത്തെത്തിയ ബിജെപി പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.എസ്. അനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: