നെടുങ്കണ്ടം: കേരളം കടുത്ത വൈദ്യുതി ക്ഷാമത്തില്‍ ഉഴലുമ്പോള്‍ കാറ്റാടിപ്പാടത്തിന് നല്കിയ റവന്യൂഭൂമിയില്‍ വന്‍ കയ്യേറ്റം. തമിഴ്നാടുമായി അതിര്‍ത്തിപങ്കിടുന്ന ഇടുക്കിയിലെ രാമക്കല്‍മേട്ടിലാണ് ഭൂമികയ്യേറി റിസോര്‍ട്ടുകള്‍ പമണിയുന്നത്.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ച് വൈദ്യുതിയുല്‍പ്പാദിപ്പിക്കാന്‍ അനര്‍ട്ടിന് പാട്ടത്തിന് നല്കിയ ഭൂമിയാണിത്. റിസോര്‍ട്ട് മാഫിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് നിര്‍മ്മാണം നടത്തുന്നത്. വളരെയേറെ ഉയരത്തിലായതിനാല്‍ തമിഴ്നാടിന്റെ വിവിധ മേഖലകള്‍ കാണാനാകും എന്നതാണ് രാമക്കല്‍മേടിന്റെ പ്രധാന ആകര്‍ഷണീയത. എപ്പോഴും ശക്തമായ കാറ്റടിക്കുന്ന ഇവിടം സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണ കേന്ദ്രമാണ്.
വനംകുടിയേറ്റ ക്രമീകരണത്തിന്റെ ഭാഗമായി 1991 ല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ കാറ്റാടി പാടത്തെ സംബന്ധിച്ച് നല്കിയ പട്ടയം തെറ്റാണെന്ന് കണ്ട് സര്‍ക്കാര്‍ ഇടപെട്ട് അത് റദ്ദാക്കിയിരുന്നു. 2004 ല്‍ ഈ സ്ഥലം അളന്ന് തിരിച്ച് ജണ്ട സ്ഥാപിക്കുകയും അനര്‍ട്ടിന് വൈദ്യുതിപദ്ധതികള്‍ സ്ഥാപിക്കാന്‍ നല്‍കുകയും ചെയ്തു.
കരുണാപുരം, പാറത്തോട് വില്ലേജുകളിലായി റീ സര്‍വ്വേ ബ്ലോക്ക് നമ്പര്‍ 50, 51, 52 എന്നിങ്ങനെ 166.22 ഹെക്ടര്‍ സ്ഥലമാണ് ഇവിടെയുള്ളത്. മാസം 0.09 മില്യണ്‍ യൂണിറ്റ് മാത്രമാണ് കേരളത്തില്‍ കാറ്റില്‍ നിന്നുള്ള ശരാശരി വൈദ്യുതി ഉല്പാദനം.
വൈദ്യുതിയ്ക്ക് കടുത്ത ക്ഷാമം നേരിടാന്‍ പാരമ്പ്യേതര ഊര്‍ജ്ജോല്‍പ്പാദനം കൂട്ടാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് അതിനു മാത്രമായി നല്കിയ സ്ഥലം റിസോര്‍ട്ട് മാഫിയ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: