നാദാപുരം: ദുര്മന്ത്രവാദകര്മ്മത്തില് തീപ്പൊള്ളലേറ്റ യുവതി മരിച്ചു. പുറമേരി മാളുമുക്കില്‍ ചുങ്കിയം കൊയിലോത്ത് നജ്മയെന്ന മന്ത്രവാദിനിയുടെ ദുര്‍മന്ത്രവാദത്തിനിടയില്‍ ഗുരുതരമായ പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കോഴിക്കോട് നടക്കാവ് വെള്ളയില്‍ നടക്കുനിപറമ്പത്ത് ഷെമീന (22)യാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്.
പുതിയ കടവ് ലൈലാ മന്‍സില്‍ ജാഫറിന്റെയും ലൈലയുടെയും മകളാണ്. മക്കള്‍: സല്‍മാനുല്‍ ഫാരിസ്, ജന്നത്തു ഷെറിന്. സഹോദരങ്ങള്‍: ഷമീര്‍, ഷബീര്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം പുതിയകടവ് ബീച്ച് റോഡ് പള്ളിയില്‍ സംസ്കരിച്ചു.
മന്ത്രവാദം നടന്ന പുറമേരിയിലെ വീട് ഇന്നലെ പതിനൊന്ന് മണിയോടെ കണ്ണൂരില്‍ നിന്നും എത്തിയ രാസപരിശോധന വിദദ്ധ അനുചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. യുവതിയുടെ കത്തിക്കരിഞ്ഞ മുടി, വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ മുതലായവ സംഘം ശേഖരിച്ചു. മൂന്ന് വര്‍ഷമായി പുറമേരിയിലെ വാടകവീട് കേന്ദ്രീകരിച്ച് ദുര് മന്ത്രവാദം നടത്തിവരികയായിരുന്നു നജ്മ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോട്ടല്‍ ജോലിയും സ്കൂളില്‍ പാചക ജോലിയും ചെയ്തിരുന്ന ഇവര്‍ പിന്നീട് മന്ത്രവാദത്തിലേക്ക് തിരിയുകായിരുന്നു.
കുറ്റ്യാടിഊരത്താണ് ആദ്യം മന്ത്രവാദകര്‍മ്മം തുടങ്ങിയത്. എന്നാല്‍ അവിടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുറമേരിയിലേക്ക് മാറുകയായിരുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ ഇവിടെ ആളുകള്‍ വന്നും പോയി കൊണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. നജ്മ ഇപ്പോള്‍ വടകര സബ് ജയിലില്‍ റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: