കേപ്പ് കനാവറല്‍: ഒരു നക്ഷത്രത്തെ വലംവെയ്ക്കുന്ന, ഭൂമിയെപ്പോലുള്ള ഏഴു ഗ്രഹങ്ങള്‍ നാസയിലെ ബഹിരാകാശ ഗവേഷകര്‍ കണ്ടെത്തി. അവയില്‍ ജീവന്റെ തുടിപ്പുകളുണ്ടാകാന് സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അക്വേറിയസ് എന്ന നക്ഷത്ര സമൂഹത്തില്‍ നിന്ന് കഷ്ടിച്ച് 40 പ്രകാശ വര്‍ഷം അകലെയുള്ള ഇവ ട്രാപ്പിസ്റ്റ് ഒന്ന് എന്ന കുള്ളന്‍ നക്ഷത്രത്തെയാണ് വലംവയ്ക്കുന്നത്.ഈ നക്ഷത്രത്തിന് വ്യാഴത്തിന്റെ വലിപ്പമുണ്ട്.
ഏഴു ഗ്രഹങ്ങളില്‍ നാലെണ്ണം ട്രാപ്പിസ്റ്റിനോട് വളരെ അടുത്താണ്. മൂന്നെണ്ണം അകലെ ആവാസ മേഖലയിലും. ഇവയില്‍ വെള്ളം അടക്കം ജീവന് വേണ്ട അന്തരീക്ഷം ഉണ്ടാകാം.
എന്നാല്‍ ഇവയുടെ പാറകള്‍ നിറഞ്ഞ അന്തരീക്ഷത്തെപ്പറ്റി പഠിച്ചശേഷമേ ജീവനുള്ള സാധ്യതയുണ്ടോയെന്ന് പറയാന്‍ സാധിക്കൂയെന്ന നിലപാടിലാണ് ശാസ്ത്രജ്ഞര്‍.
ഭൂമിക്കുപുറത്ത് മറ്റെവിടെങ്കിലും ജീവനുണ്ടോയെന്ന് കണ്ടെത്താനുള്ള നിര്‍ണ്ണായകമായ ചുവടുവയ്പ്പാണിത്. ഗവേഷകരില്‍ ഒരാളായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ അമൗറി ട്രിയാഡ് പറഞ്ഞു. നമ്മുടെ ക്ഷീര പഥത്തില്‍ ഭൂമിയെപ്പോലുള്ള കൂടുതല്‍ ഗ്രഹങ്ങളുണ്ടെന്നത് അത്ഭുതകരമാണ്. രണ്ടാം ഭൂമിയുണ്ടോയെന്നല്ല, അത് എപ്പോള്‍ കണ്ടെത്തുമെന്നാണ് ചിന്തിക്കേണ്ടത്. നാസയിലെ തോമസ് സൂര്ബുക്കന് പറഞ്ഞു.
ഇത്തരം കൂടുതല്‍ ഗ്രഹങ്ങള്‍ ഉണ്ടാകാം. സൗരയൂഥത്തിനു പുറത്ത് 3600 ഗ്രഹങ്ങളെങ്കിലും ഉണ്ടെന്നാണ് ബഹിരാകാശ ഗവേഷകരുടെ നിഗമനം.പക്ഷെ അവയിലെ നാല് ഡസണ്‍ എണ്ണം മാത്രമാണ് അവ പ്രദക്ഷിണം ചെയ്യുന്ന നക്ഷത്രങ്ങള്ക്കടുത്ത് ആവാസ മേഖലയിലുള്ളത്. അവയില്‍ 18 എണ്ണം ഭൂമിയുടെ വലിപ്പമുള്ളവയാണ്. ഭൂമിയിലെയും ബഹിരാകാശത്തെയും ദൂരദര്ശനികള് ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ട്രാപ്പസ്റ്റിനെ വലം വെയ്ക്കുന്ന ഏഴ് ഗ്രഹങ്ങളെ കണ്ടെത്തിയത്. ഏഴു ഗ്രഹങ്ങളും ഭൂമിയെപ്പോലെ ളില്‍ ഉറച്ചവയാണ്.ഇവയില്‍ ഐസിനുള്ള സാധ്യതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: