ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ മകന് അജ്ഞാതരുടെ വെടിയേറ്റ് ഗുരുതര പരിക്ക്. എസ്പി സ്ഥാനാര്‍ഥി സിദ്ധ ഗോപാല്‍ സഹുവിന്റെ മകനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഹോഡ ജില്ലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിന് പിന്നില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) സ്ഥാനാര്‍ഥി അരിദര്മന് സിംഗിന്റെ മകന് ആണെന്നാണ് എസ്പിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: