കരുനാഗപ്പള്ളി: അഴീക്കല്‍ ബീച്ചിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും മദ്യ-മയക്കുമരുന്ന് മാഫിയകളുടെ അഴിഞ്ഞാട്ടത്തിനുമെതിരെ ജനകീയകൂട്ടായ്മയും മാര്‍ച്ചും സംഘടിപ്പിച്ചു. കഴിഞ്ഞദിവസം അഴീക്കലില്‍ നടന്ന സംഭവങ്ങള്‍ വിവാദമാവുകയും അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തതുമാണ് ജനകീയപ്രക്ഷോഭത്തിന് കാരണം. വിവാദ സംഭവം നടന്നത് ബീച്ചില്‍ നിന്നും രണ്ട് കിലോമീറ്ററോളം മാറി കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശത്താണ്. അപരിചിതരെ കണ്ട പരിസരവാസികള്‍ ചോദ്യം ചെയ്തത് നവമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിച്ച് ഇതിന്റെ പിന്നില്‍ സംഘപരിവാറാണെന്ന് വരുത്താന്‍ ഡിവൈഎഫ്ഐ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നെ കേസില്‍ കുടുങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി. കേസില്‍പെട്ട മാര്‍ക്സിസ്റ്റുകളുടെ കുടുംബാംഗങ്ങളും പ്രതിഷേധകൂട്ടായ്മയില്‍ പങ്കെടുത്തു. ബീച്ച് കേന്ദ്രീകരിച്ച് നടക്കുന്ന സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളും മദ്യ-മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനവും തടയണമെന്നും അടിയന്തരമായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
അഴീക്കലില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. ഷാബു കടവത്ത്, അഭിലാഷ്, മന്മഥന്, സ്റ്റീഫന്‍ നെറ്റോ, ശരത്മോഹന്‍, സാബു, അനീഷ്, സജി സജിക്കുട്ടന്‍, പ്രതാപചന്ദ്രലാല്, ഹേമ, മഞ്ചു, റോജ, സുലോചന, കുസുമകുമാരി, രാധാമണി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: