ഷെയ്ക്ക്പൂര്‍ ഗുദ്ദ(യുപി): ചമ്പല്‍ റാണി ഫൂലന് ദേവിയുടെ അമ്മ കൊടും പട്ടിണിയില്‍. 70കാരിയായ മുലാ ദേവിയെ ആരും തന്നെ സന്ദര്‍ശിക്കാറില്ല. ഭക്ഷണം പോലും കഴിക്കാതെയാണ് കുടിലില്‍ ഇവര്‍ കഴിയുന്നത്. ഫുലന് ദേവി ചമ്പല്‍ കാടുകളില്‍ വാണിരുന്ന 1980കളില്‍ ഇവരെ വന്ന് നാട്ടുകാര്‍ കാണുകയും വസ്ത്രങ്ങളും ഭക്ഷണവും നല്‍കുമായിരുന്നു.
കഴിഞ്ഞവര്‍ഷം കൊടും വരള്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ എന്‍ജിഒ നടത്തിയ സര്‍വേയിലാണ് ഫുലന് ദേവിയെയും അവരുടെ മകള്‍ രാംകാളിയെയും കണ്ടെത്തിയത്. പട്ടിണിമൂലം ഫൂലന്റെ മൂത്ത സഹോദരി മരിച്ചിരുന്നു. ഇവരുടെ വീട്ടില്‍ 250 ഗ്രാം ഉള്ളിയും കുറച്ച് ധാന്യവുംമാത്രമാണുണ്ടായിരുന്നത്.
17 വര്‍ഷം മുമ്പ് പാര്‍ലമെന്റെ് എംപിയായിരുന്ന ഒരു കുടുംബത്തിന്റെ അവസ്ഥയാണിത്. രാംകാളിക്ക് തൊഴിലിലൂടെ ലഭിക്കുന്ന 300-400 രൂപ കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ചില സ്ഥാനാര്‍ത്ഥികള്‍ വന്ന 200 രൂപ നല്‍കാറുണ്ട്. എന്നാല്‍ എതിര് സ്ഥാനാര്‍ത്ഥികള്‍ പ്രശ്നമുണ്ടാക്കുന്നത് കൊണ്ട് ഇപ്പോള്‍ വാങ്ങാറില്ലായെന്നും രാംകാളി പറഞ്ഞു.
1983ലാണ് ഫുലന് ദേവി കീഴടങ്ങുന്നത്. കൊലക്കേസുകള്‍ ഉള്‍പ്പടെ ഇവര്‍ക്കതിരെ 48 കേസുകള്‍ ഉണ്ടായിരുന്നു. പിന്നീട് മുലായം സിങ് സര്‍ക്കാര്‍ ഈ കേസുകള്‍ പിന്‍വലിക്കുകയും 1994ല്‍ ഇവരെ ജയിലില്‍ നിന്നും മോചിപ്പിക്കുയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം സമാജ്വാദി ടിക്കറ്റില്‍ മത്സരിച്ച ഇവര്‍ മിര്‍സാപൂരില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2001 ജൂലൈ 25ന് ദല്‍ഹിയിലെ വസതിയില്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: