ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുളള നാലാംഘട്ടവോട്ടെടുപ്പില് 61ശതമാനം പേര് വോട്ടവകാശം വിനിയോഗിച്ചു. പന്ത്രണ്ട് ജില്ലകളിലായി 53 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
പിന്നാക്ക പ്രദേശമായ ബുന്ദേല്‍ഖണ്ഡും നെഹ്റു കുടുംബത്തിന്റെ തട്ടകമായ റായ്ബറേലിയുമടക്കമുളള പ്രദേശങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 680 സ്ഥാനാര്‍ത്ഥികളാണ് നാലാംഘട്ടത്തില്‍ മത്സരരംഗത്തുണ്ടായിരുന്നത്.
1.84 വോട്ടര്‍മാരില്‍ 84ലക്ഷംസ്ത്രീകളും 1032 ഭിന്നലിംഗക്കാരും ഉണ്ടായിരുന്നു. കടുത്ത നിരീക്ഷണത്തിലാണ് പോളിംഗ് നടന്നത്. സുരക്ഷ ഉറപ്പാക്കാന്‍ സൈന്യവും രംഗത്തുണ്ടായിരുന്നു. അടുത്തമാസം പതിനൊന്നിന് ഫലമറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: