കൊച്ചി : ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പാമ്പാടി നെഹ്റു കോളജ് ചെയര്മാന് ഡോ. കൃഷ്ണദാസിന് ഇടക്കാല ജാമ്യം നല്‍കിയതിനെതിരായ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു ഹാജരായി. കേസ് പഠിക്കാന്‍ സമയം വേണമെന്ന അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച സിംഗിള്‍ബെഞ്ച് ഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.
നേരത്തെ ഈ കേസില്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലാണ് ഹാജരായിരുന്നത്. എന്നാല്‍ ഇന്നലെ ഉന്നത നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉദയഭാനു ഹാജരാവുകയായിരുന്നു. കോളേജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ വരദരാജന് മജിസ്ട്രേറ്റിനു നല്കിയ മൊഴി, കേസ് ഡയറി, ജിഷ്ണു കോളജ് മാനേജ്മെന്റിനെതിരെ സര്‍വകലാശാലയ്ക്കു നല്കിയ പരാതിയുടെ പകര്‍പ്പ് എന്നിവ ഹാജരാക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കേസ് ഡയറി കേസ് പഠിക്കാന്‍ വേണമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് പിന്നീട് സമര്‍പ്പിച്ചാല്‍ മതിയെന്ന് സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: