പൂനെ: ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങുവാണ ആദ്യ ദിനത്തില്‍ ഓസ്്ട്രേലിയയ്്ക്ക് ബാറ്റിംഗ് തകര്‍ച്ച .പേസര്‍ ഉമേഷ് യാദവും സ്പിന്‍ ത്രയവും നിറഞ്ഞാടിയ ദിനത്തില്‍ കളിയവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ഒമ്പതു വിക്കറ്റിന് 256 റണ്‍സെന്ന നിലയിലാണ്.സ്റ്റാര്‍ക്കും (57) ഹസല്വുഡു(1) മാണ് ക്രീസില്‍.
ഓപ്പണര്‍ വാര്‍ണറെ മടക്കി വിക്കറ്റ് വേട്ട തുടങ്ങിയ ഉമേഷ് യാദവ് 12 ഓവറില്‍ 32 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ വീഴ്ത്തി.സ്പിന്നര്‍മാരായ ആര്.അശ്വിനും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറ്റൊരു സ്പിന്നറായ ജയന്ത് യാദവ് ഒരുവിക്കറ്റുമെടുത്തു.
ഒരുഘട്ടത്തില്‍ ഓസ്ട്രേലിയ ഒമ്പതിന് 205 റണ്‍സെന്ന നിലയിലായിരുന്നു.പക്ഷെ സ്റ്റാര്ക്കിന്െ ്റ വെടിക്കെട്ട് ബാറ്റിംഗ് സ്കോര്‍ ഉയര്‍ത്തി . 58 പന്തില്‍ അഞ്ചുഫോറും മൂന്ന് സിക്സറും പൊക്കി സ്റ്റാര്‍ക്ക് അര്‍ദ്ധ സെഞ്ചുറി കടന്നു.
സ്റ്റാര്ക്കിനെപോലെ ഇടംകൈയ്യന്‍ ബാറ്റസ്മാനായ ഓപ്പണര്‍ റെന്‍ഷായും പൊരുതിക്കളിച്ചു.ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കുമുന്നില്‍ പിടിച്ചു നിന്ന റെന്‍ഷാ 68 റണ്‍സ് സ്വന്തം പേരില്‍കുറിച്ചു.വയറുവേദന മുലം ക്രിസ് വിട്ട റെന്‍ഷാ വീണ്ടു തിരിച്ചെത്തിയാണ് അര്‍ദ്ധ സെഞ്ചുറി തകിച്ചത്.നേരിട്ട 156 പന്തില്‍ പത്തെണ്ണം റെന്‍ഷാ അതിര്‍ത്തി കടത്തി.
ഓസ്ടേലയിന് ക്യാപറ്റന് സ്മിത്തിന് തിളങ്ങാനായില്ല.സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പതറിയ സ്മിത്ത് 27 റണ്‍സുമായി അശ്വിന് കീഴടങ്ങി.ഇന്ത്യന്‍ നായകന് കോഹ്ലിയാണ് ക്യാച്ചെടുത്തത്.
ടോസ് നേടി ബാറ്റുചെയ്ത ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരായ റെന്‍ഷായും വാര്‍ണറും മികച്ച തുടക്കം നല്കി.ആദ്യ വിക്കറ്റില്‍ ഇവര്‍ 82 റണ്‍സ് നേടി.ഉമേഷ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. യാദവിന്റെ പന്ത് വാര്‍ണറുടെ ബാറ്റില്‍ തട്ടി സ്റ്റമ്പിലേക്ക് കയറുകയായിരുന്നു.
വാര്‍ണര്‍ മടങ്ങിയതോടെ ഓസ്ട്രേലിയയുടെ തകര്‍ച്ച തുടങ്ങി.വയറുവേദനയെ തുടര്‍ന്ന റെന്‍ഷായും കളം വിട്ടു. പിന്നീടെത്തിയ നായകന് സ്റ്റീവ് സ്മിത്തിനും എസ്.ഇ.മാര്‍ഷിനും ഏറെ സമയം പിടിച്ചുനില്‍ക്കാനായില്ല.മാര്‍ഷ് 16 റണ്‍സുമായി മടങ്ങി.ഹാന്‍ഡ്സ്കോമ്പ് (22) എം.ആര്.മാര്‍ഷ് (4), എം.എസ്.വേഡ് (8) എന്നിവര്‍ക്കും തിളങ്ങാനായില്ല.
ഓകീഫിനെയും (0) ലിയോണിനെയും (0) ഉമേഷ് യാദവ് തുര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ഹാട്രിക്കിനരികിലെത്തി.എന്നാല്‍ പതിനൊന്നമനായി ഇറങ്ങിയ ഹസല്‍വുഡ് യാദവിന്റെ ഹാട്രിക്ക് ശ്രമം തകര്‍ത്തു.
സ്കോര്‍ബോര്‍ഡ്: ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: റെന്‍ഷാ സി വിജയ് ബി അശ്വിന് 68, വാര്‍ണര്‍ ബി ഉമേഷ് യാദവ് 38, സ്റ്റീവ് സ്മിത്ത് സി കോഹ്ലി ബി അശ്വിന് 27, എസ്.ഇ.മാര്‍ഷ് സി കോഹ്ലി ബി ജെ.യാദവ് 16, ഹാന്‍ഡ്സ്കോമ്പ് എല്‍.ബി.ഡബ്ളിയു ബി ജഡേജ 22, എം.ആര്.മാര്‍ഷ്് എല്‍.ബി.ഡബ്ളിയു ബി ജഡേജ 4, എം.എസ്.വേഡ് എല്‍.ബി.ഡബ്ളിയു ബി ഉമേഷ് യാദവ് 8, എം.എ. സ്റ്റാര്‍ക്ക് നോട്ടൗട്ട് 57, ഓകീഫ് സി സാഹാ ബി ഉമേഷ് യാദവ് 0, ലിയോണ്‍ എല്‍.ബി.ഡബ്ളിയു ബി ഉമേഷ് യാദവ് 0, ഹസല്‍വുഡ് നോട്ടൗട്ട് 1, എക്സ്ട്രാസ്്് 15 ആകെ ഒമ്പതു വിക്കറ്റിന് 256.
വി്ക്കറ്റ് വീഴ്ച 1-82,2-119,3-149, 4-149,5-166, 6-190, 7- 196, 8-205, 9-205
ബൗളിംഗ്: ഇശാന്ത് ശര്‍മ 11- 0-27-0, ആര്.അശ്വിന് 34-10-59-2,ജെ.യാദവ് 13-1-58-1, രവീന്ദ്ര ജഡേജ 24-4-74-2, ഉമേഷ് യാദവ് 12-3-32-4
പ്രതികരിക്കാൻ ഇവിടെ എഴുതുക: