കുറവിലങ്ങാട്: അനധികൃതമായി ദക്ഷിണകൊറിയയിലേക്ക് ജോലിക്ക് റിക്രൂട്ട്മെണ്ട് നടത്തിയ സംഘത്തിലെ രണ്ടുപേരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റുചെയ്തു.
ദില്ലി കേന്ദ്രമായ അനുഗ്രഹ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവിലായിരുന്നു തട്ടിപ്പ്. 50 തോളം പേരില്‍നിന്നും നേഴ്സിംഗ്, ഡ്രൈവിംഗ് ജോലികള്‍ വാഗ്ദാനം ചെയ്ത് പണംതട്ടിയെന്നാണ് കേസ്. മുഖ്യപ്രതി കരൂര്‍ മുണ്ടുപാലം റോയിജോസഫിന്റെ ഭാര്യ ഗീതാ പൊന്നപ്പന്(38), രാമപുരം സ്വദേശി അമനകര താഴത്തുപുലവക്കാട്ട രജന്‍ (60) എന്നിവരെയാണ് കടുത്തുരുത്തി സിഐ കെ.പി തോംസണ്‍, കുറവിലങ്ങാട് എസ് ഐ കെ.എസ്. ജയന് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. കബളിപ്പിക്കലിനിരയായ വരാപ്പുഴ സ്വദേശി ജോസ് എറണാകുളം സിറ്റിപൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ബുധനാഴ്ച പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് മുഖ്യപ്രതി റോയിജോസഫ് രക്ഷപെട്ടിരുന്നു. ജോലിക്ക് അപേക്ഷിച്ചിരുന്ന നൂറോളം പേരുടെ ബയോഡേറ്റയും ഫോട്ടോയും നിരവധി രേഖകളും കണ്ടെടുത്തു. കമ്പ്യൂട്ടറുകളും ഹാര്‍ഡിസ്ക്ക് എന്നിവ പൊലീസ് കണ്ടെടുത്തു.
ആദ്യഘട്ടത്തില്‍ ഇരുപതിനായിരം രൂപയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാങ്ങിയത.്
ജോലി ലഭിച്ചുകഴിഞ്ഞാല്‍ 5ലക്ഷം രൂപ നല്‍കണം എന്നായിരുന്നു നിബന്ധന. റോയിജോസഫ് സമീപനാളില്‍ കോട്ടയം ജില്ലയില്‍ നൂറേക്കറലിധികം ഭൂമിവാങ്ങിക്കൂട്ടിയതായും പൊലീസിന് വിവിരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: