തിരുവനന്തപുരം: തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ നിന്നുള്ള സര്‍വീസുകള്‍ താറുമാറായി.ഡിപ്പോ എന്‍ജിനീയറുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന സെര്‍വര്‍ ഓഫാക്കി ആരോ മുറി പൂട്ടി പോയതോടെയാണ് ഇവിടെ നിന്നുള്ള ബസ് സര്‍വീസുകള്‍ താറുമാറായത്. കളക്ഷന്‍ സ്വീകരിക്കാനോ പുതിയ ഷെഡ്യൂള്‍ നല്‍കാനോ കഴിയാതെ വന്നതോടെ ഇന്നലെ പുറപ്പെടേണ്ടിയിരുന്ന ദീര്‍ഘദൂര സര്‍വീസുകളായ കോയമ്പത്തൂര്‍. തിരൂര്‍ അടക്കം ഇരുപതോളം സര്‍വീസുകള്‍ മുടങ്ങി.
ഇന്നലെ ടിക്കറ്റ് കൗണ്ടറിലെ കമ്പ്യൂട്ടറുകള്‍ ഓഫായത് കമ്പ്യൂട്ടറുകള്‍ക്കുണ്ടായ തകരാറാണന്ന് കരുതി മണിക്കൂറുകളോളം ടെക്നീഷ്യന്മാര് കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീടാണ് സെര്‍വറുകളുടെ കേടുപാടാണോ തകരാറിനു പിന്നിലെന്ന് അന്വേഷിച്ചത്. ഇതിനായി കൗണ്ടറിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഡിപ്പോ എന്‍ജിനീയറുടെ ഓഫീസില്‍ എത്തിയപ്പോള്‍ സെര്‍വര്‍ റൂം പൂട്ടിയ നിലയിലായിരുന്നു. സാധാരണയായി ഈ മുറി പൂട്ടി താക്കോല്‍ സെക്യൂരിറ്റിക്കാരാണ് സൂക്ഷിക്കുന്നത്. എന്നാല്‍ ഇന്നലെ താക്കോല്‍ ആരുടെ കൈയിലെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
അവിടെയുണ്ടായിരുന്നത് ദിവസവേതനക്കാരായ രണ്ടു വനിതാ ജീവനക്കാര്‍ മാത്രമായിരുന്നു.സൂപ്രണ്ട് അടക്കമുള്ള മേലുദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പലരുടേയും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.ഇ ടിക്കറ്റിംഗ് മെഷീന് തകരാറു സംഭവിച്ചാല്‍ ടിക്കറ്റുകള്‍ അടങ്ങിയ മാനുവല്‍ റാക്കുകള്‍ നല്‍കണമെന്നാണ് ചട്ടം.
എന്നാല്‍ റാക്കുകളുണ്ടെങ്കിലും ടിക്കറ്റുകളില്ലായിരുന്നുവെന്ന് കണ്ടക്ടര്‍മാര്‍ പറയുന്നു. അതുകാരണമാണ് സര്‍വീസുകള്‍ മുടങ്ങിയത്. സെര്‍വര്‍ മുറി പിന്നീട് തുറന്ന നിലയില്‍ കണ്ടെത്തിയപ്പോഴാണ് സെര്‍വറുകള്‍ ഓഫായ നിലയില്‍ കണ്ടെത്തിയത്. അത് ഓണാക്കിയതോടെ പഴയനില പുന:സ്ഥാപിക്കാനായി. എന്നാല്‍, ഈ മുറി പൂട്ടിയതാരാണെന്നോ സെര്‍വര്‍ ഓഫ് ചെയ്തത് എന്തിനാണെന്നോ കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: