വെഞ്ഞാറമൂട്: മാണിക്കോട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോസ്തവത്തോടനുബന്ധിച്ച നടന്ന സമൂഹ വിവാഹത്തില്‍ നാല് നിര്‍ധന യുവതികള്‍ മംഗല്യവതികളായി.
ഇന്നലെ പതിനൊന്നരയോടെ ക്ഷേത്രാങ്കണത്തിലായിരുന്നു വിവഹാം. വെഞ്ഞാറമൂട് പന്നൂര് രോഹിണി ഭവനില്‍ വാസുദേവന്റെയും എ.പ്രസന്നയുടെയും മകള്‍ ശാന്തിയെ വര്‍ക്കല വെട്ടൂര്‍ വെളുത്താന്വിള വീട്ടില്‍ അപ്പുക്കുട്ടന്റെയും നിര്‍മ്മലയുടെയും മകന് സനല്‍കുമാര്‍ താലിചാര്‍ത്തി. തേമ്പാംമൂട് പുല്ലമ്പാറ മാണിക്കവിള വീട്ടില്‍ സുരേന്ദ്രന്റെയും ലീലയുടെയും മകള്‍ പാര്‍വ്വതിയെ മണ്ണയം ആലുംകുഴി വീട്ടില്‍ വേണുവിന്റെയും ബേബിയുടെയും മകന് മനോജ് വരണമാല്യം അണിയിച്ചു. പിരപ്പന്‍കോട് തെന്നൂര്ഭാഗം മിനിഭവനില്‍ രാജേഷിന്റെ മകള്‍ എല്‍.രാഖിയെ ആലിയാട് മുണ്ടയ്ക്കല്‍വാരം കാരോട്ടുകോണം ചരുവിള പുത്തന്‍വീട്ടില്‍ ശശിയുടെയും സൗദയുടെയും മകന് സജികുമാറും കടയ്ക്കാവൂര്‍ ചിറമൂല തുണ്ടുവിള വീട്ടില്‍ ജയന്റെയും ജയയുടെയും മകള്‍ ഐശ്വര്യയെ വക്കം പുന്നവിള വീട്ടില്‍ ചന്ദ്രന്റെയും ബേബിയുടെയും മകന് ശ്യാംലാല്‍ താലി ചാര്‍ത്തി.
സമൂഹ വിവാഹത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മാണിക്കോട് ക്ഷേത്രോപദേശക സമിതി ഏര്‍പ്പെടുത്തിയ കലാശ്രേഷ്ഠാ പുരസ്കാരം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് സമ്മാനിച്ചു. പുതിയതായി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന്റെ സമര്‍പ്പണം ഗോകുലം ഗോപാലന് നിര്‍വ്വഹിച്ചു. കര്‍മ്മശ്രേഷ്ഠാ പുരസ്കാരം ഡോ.കെ.കെ. മനോജനും ബിസിനസ്സ് ശ്രേയസ്സ് പുരസ്കാരം കെ.എന്‍.ശിവന്‍കുട്ടിക്കും സമ്മാനിച്ചു. നടി പ്രിയങ്ക, ബിജു പപ്പന്, സാജന്‍സൂര്യ എന്നിവര്‍ പ്രതിഭകളെ ആദരിച്ചു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പിന്റെ അധ്യക്ഷതയില്‍ ഐജി എച്ച്.വെങ്കിടേഷ്, പാലോട് രവി,ബി.എസ്.ബാലചന്ദ്രന്, എം.ഷിബു നാരായണന്, െവെ.വി. ശോഭകുമാര്‍, എ.എ. റഹിം, രമണി പി.നായര്‍,ഫാ. ജോസ് കിഴക്കേടത്ത്, ഇമാം ഉവൈസ് അമാനി, ഡോ.കെ.സുശീല, ആരോമല്‍ സതീശന്, മാണിക്ക മംഗലം ബാബു,പി.വാമദേവന് പിള്ള,ഡോ.കെ. എന്‍. രാമന്നായര്,വയ്യേറ്റ് സോമന്,എം.വി. സോമന്,വയ്യേറ്റ് ബി.പ്രദീപ്,വയ്യേറ്റ് അനില്‍, ബാബു കെ. സിതാര തുടങ്ങിയവര്‍ സംസാരിച്ചു. പെണ്‍കുട്ടികള്‍ക്ക് രണ്ടു പവന് സ്വര്‍ണം,വിവാഹ വസ്ത്രം,ഹാരങ്ങള്‍,വിവാഹ രജിസ്ട്രേഷന് ഫീസ് എന്നിവ ക്ഷേത്രോപദേശക സമിതി നല്കി. സമൂഹ വിവാഹത്തോടനുബന്ധിച്ചു നടത്തിയ മാണിക്കോട് സദ്യയില്‍ അര ലക്ഷത്തോളം പേര് പങ്കെടുത്തു. വൈകുന്നേരം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം നടന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള മാണിക്കോട് മേളയിലും വന്‍ തിരക്ക് അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: