കോഴിക്കോട്: മിഠായിതെരുവിലെ മോഡേണ്‍ ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈയില്‍സിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് അല്ലെന്ന് നിഗമനം. പൊലീസ്, ഫയര്‍ഫോഴ്സ്, ഫോറന്‍സിക്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, സിവില്‍ സപ്ലൈസ് എന്നീ വിഭാഗങ്ങള്‍ തീപിടിച്ച കെട്ടിടത്തില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഈ നിഗമനം.
വയറിംഗിന് കാലപ്പഴക്കം ഉണ്ടെങ്കിലും ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡിനും മറ്റ് ഉപകരണങ്ങള്‍ക്കും കാലപ്പഴക്കമില്ലെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ടോജോ ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തണ്. അയഞ്ഞുകിടക്കുന്ന കണക്ഷന് കാരണം ചെറിയ സ്പാര്‍ക്ക് ഉണ്ടാകുമ്പോള്‍ സമീപത്ത് കൂട്ടിയിട്ട തുണിക്ക് തീപ്പിടിക്കാനുള്ള സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍മാരായ എസ്. മണിലാല്‍, ശ്രീജ, റീജ ദീപക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ സച്ചിദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘവും പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിച്ചു. കണ്ണൂരിലെ ലാബിലാണ് പരിശോധന നടക്കുക. പരിശോധനാഫലം വന്നശേഷം കാരണം വ്യക്തമാക്കാമെന്ന നിലപാടിലാണ് ഫോറന്‍സിക് സംഘം. കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന നിഗമനത്തിലാണ് ഫയര്‍ഫോഴ്സും.
കടയില്‍ ഗ്യാസ് ഉപയോഗിച്ചാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചത്. എന്നാല്‍ ഇതിനുള്ള അനുമതി മിഠായിതെരുവിലെ ഒരു കടയ്ക്കും നല്‍കിയിട്ടില്ലെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍ പറഞ്ഞു.
രണ്ടരക്കോടി രൂപയുടെ തുണിത്തരങ്ങള്‍ കത്തിനശിച്ചതായി മോഡേണ്‍ ടെക്സ്റ്റൈല്‍സ് ഉടമ ഹിമാചലപതി പറഞ്ഞു. തീപ്പിടിത്തത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കെട്ടിട ഉടമകളിലൊരാളായ പങ്കജ് ബുലാനി പറഞ്ഞു. കുറച്ച് ദിവസങ്ങളിലായി കെട്ടിടം വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച് തന്റെയടുത്ത് നിരവധി ആളുകള്‍ എത്തിയതായും അദ്ദേഹം പറയുന്നു.
കെട്ടിടത്തിനും ഫര്‍ണ്ണിച്ചറുകള്‍ക്കും മാത്രമായി 85 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. രണ്ടരക്കോടി രൂപയുടെ തുണിത്തരങ്ങള്‍ കത്തിനശിച്ചതായി കടയുടമ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ആകെ നഷ്ടം മൂന്നരക്കോടിയ്ക്കു മുകളില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: