ശിവന്റെ ജന്മകഥകള്‍ ഈവിധം കാണുന്നു. കല്പകാലത്തിന്റെ ആദിമാവിര്ഭാവത്തില് ബ്രഹ്മദേവന് തന്നെപ്പോലൊരു പുത്രനുണ്ടാകുന്നതിനായി ധ്യാനിച്ചുകൊണ്ടിരുന്നപ്പോള്‍ കടുംനീലനിറത്തിലുള്ള ഒരു കുമാരന് അദ്ദേഹത്തിന്റെ മടിത്തട്ടില്‍ ആവിര്‍ഭവിച്ചുവെന്നും ഈ ഓട്ടംകണ്ട് ബ്രഹ്മദേവന് ”നീ എന്തിന് കരയുന്നു കുട്ടീ” എന്ന് അവനോട് ചോദിച്ചുവെന്നും പുരാണങ്ങള്‍. ഉടന്‍ അവന് ആവശ്യപ്പെട്ടത് അവന് പേരിടണമെന്നാണ്.
പ്രജാപതി അവന് രുദ്രന് എന്നു പേരു നല്കി. അതിനുശേഷം അവനെ ആശ്വസിപ്പിച്ചു. കരയേണ്ട ധൈര്യമായിരിക്കുക എന്നുംപറഞ്ഞു. ഈവിധം ആശ്വസിപ്പിച്ചിട്ടും അവന്റെ രോദനം തുടര്‍ന്നുകൊണ്ടിരുന്നു. ആ സമയം അവന് മറ്റ് ഏഴുനാമങ്ങള് കൂടി നല്കി. അങ്ങനെ രുദ്രനുള്പ്പെടെ എട്ടു സ്ഥാനങ്ങളും നല്കി ആദരിച്ചു. ഭവന്, ശര്വ്വന്, ഈശാനന്, പശുപതി, ഭീമന്, ഉഗ്രന്‍, മഹാദേവന് എന്നീ പേരുകള്‍ ഉചിതമാംവിധം കല്പിച്ചു.
അവര്‍ക്ക് കല്പിച്ചുനല്കിയ സ്ഥലങ്ങള്‍ ക്രമത്തില്‍ ഇപ്രകാരമാണ്. സൂര്യന്, ജലം, ഭൂമി, വായു, അഗ്നി, ആകാശം, ദീക്ഷ കൈക്കൊണ്ട ബ്രാഹ്മണന്, ചന്ദ്രന് എന്നിങ്ങനെയാണവ. എട്ട് പത്നിമാരായ സുവര്‍ച്ചലാ, ഉഷാ, വികേശി, ശിവാ, സ്വാഹാ, ദിശാ, ദീക്ഷാ, രോഹിണി എന്നിവര്‍ പത്നിമാരായി നിശ്ചയിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: