കൊട്ടാരക്കര: എല്‍ഡിഎഫ് വിട്ട് പിള്ള ഇറങ്ങിവരണമെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്ജ് പറഞ്ഞു. ആര്.ബാലകൃഷ്ണപിള്ളയുടെ പൊതുപ്രവത്തനത്തിന്റെ 65-ാം വര്‍ഷത്തില്‍ കുളക്കട മണ്ഡലം കമ്മിറ്റി പൂവറ്റൂരില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കേരളരാഷ്ട്രീയത്തിലെ പാരമ്പര്യമുള്ള നേതാക്കളില്‍ ഒരാളായ പിള്ള മുന്നണികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കേണ്ട ആളല്ല. ഇപ്പോള്‍ ഇടതോ വലതോ എന്നറിയാതെ എല്ലാവരെയും നോക്കി ചിരിക്കണം. അതുകൊണ്ട് എത്രയും പെട്ടെന്ന് എല്‍ഡിഎഫ് വിട്ട് സ്വതന്ത്ര നിലപാടെടുക്കണം. മുന്നണികളുടെ 60 വര്‍ഷഭരണത്തില്‍ സിനിമാനടികള്‍ക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാതെയായി. തമിഴ്നാട്ടില്‍ ഇഡ്ഡലി ഒരുരൂപക്കും ഊണ് എട്ടുരൂപക്കും കിട്ടുമ്പോള്‍ ഇവിടെ എട്ടുരൂപയും, 80 രൂപയും കൊടുക്കണമെന്നതാണ് 60 വര്‍ഷത്തെ നേട്ടം. റേഷന്‍ പ്രതിസന്ധി ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണ്. പഴയ പിണറായി അല്ല ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി. എവിടെയോ എന്തോ കുഴപ്പമുണ്ടന്നും പിസി പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളെ വേദിയില്‍ ഇരുത്തിയായിരുന്നു പിസിയുടെ പ്രസംഗം. അയിഷാപോറ്റി എംഎല്‍എ, കെ.ബി.ഗണേഷ്കുമാര് എംഎല്‍എ, കെ.എന്‍.ബാലഗോപാല്‍, മുന്‍ ചീഫ്സെക്രട്ടറി ആര്.രാമചന്ദ്രന്‍നായര്‍, പൂവറ്റൂര്‍ സുരേന്ദ്രന്, പെരുംകുളം രാജീവ്, പെരുംകുളം സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: