പയ്യാവൂര്‍: പതിമൂന്നു ദിവസമായി നടക്കുന്ന ഊട്ടുമഹോത്സവം ഇന്നലെ രാത്രി നടന്ന കളത്തിലരിയും പാട്ടും ചടങ്ങോടെ സമാപിച്ചു. ശിവരാത്രി ദിനമായതുകൊണ്ട് ആയിരങ്ങളാണ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. രാവിലെ മുതല്‍ സംഗീതജ്ഞന് ഡോ: ഉണ്ണികൃഷ്ണന് പയ്യാവൂരിന്റെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന നടന്നു. ഉച്ചക്ക് ആറാട്ടെഴുന്നള്ളത്തും, തിരിച്ചെഴുന്നള്ളത്തും രാത്രി തിരുനൃത്തവും നടന്നു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേരളാ കലാമണ്ഡലത്തില്‍ നിന്നും സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയ ഉണ്ണികൃഷ്ണന് പയ്യാവൂരിനെ ദേവസ്വം ചെയര്മാന് കെ.പി.ഗംഗാധരനും, കെ.വി.ഗോവിന്ദമാരാരെ എക്സിക്യൂട്ടീവ് ഓഫീസര്‍ എ.വി.അശോകനും, വാദ്യരത്നം പയ്യാവൂര്‍ നാരായണമാരാരെ കെ.സുരേഷ് കുമാറും, വാദ്യകലാരത്നം പയ്യാവൂര്‍ ഗോപാലന്‍കുട്ടി മാരാരെ ടി.കെ.കുഞ്ഞിരാമന് നമ്പ്യാരും, തെനിശേരി കുഞ്ഞമ്പു നമ്പ്യാരെ, പി.സുന്ദരനും പൊന്നാട അണിയിച്ച് ആദരിച്ചു. പയ്യാവൂരിന്റെ ഭാവി താരങ്ങളായ സംഗീത വിദ്യാത്ഥികള്‍ ഹരികൃഷ്ണന്, അഭിജിത്ത് സുരേഷ് എന്നിവരെ കെ.പി.ഗംഗാധരന് അനുമോദിച്ചു. പൊക്കിളി കുഞ്ഞിരാമന് ,മേലേടത്ത് ഫല്ഗുനന്, കെ.വി.രഘു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: