കല്‍പ്പറ്റ: സംയുക്ത സംരംഭമായി കേരളം നിര്‍ദ്ദേശിച്ച എട്ട് റെയില്‍വേ പദ്ധതികളില്‍ നഞ്ചന്‍കോട് – നിലമ്പൂര്‍ റെയില്‍ പാതക്ക് കേന്ദ്രാനുമതി. ചെലവിന്റെ പകുതി കേന്ദ്രം വഹിക്കും.
സംസ്ഥാനം വഹിക്കേണ്ട തുക പ്രത്യേക കമ്പനി രൂപീകരിച്ച് ബാങ്കുകളില്‍നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍നിന്നോ വായ്പയായോ സ്വകാര്യ മൂലധനമായോ സമാഹരിക്കും.
പാതയില്‍നിന്നുള്ള വരുമാനം കൊണ്ട് വായ്പ തിരിച്ചടച്ച് പാത റെയില്‍വേയെ തിരിച്ചേല്‍പ്പിക്കും. 30 റെയില്‍വേ പദ്ധതികള്‍ക്കാണ് അനുമതി. നിര്‍മ്മാണം തുടങ്ങാനായി നഞ്ചന്‍കോട്, നിലമ്പൂര്‍ പാത പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തി. ചെലവിന്റെ പകുതി 2,500 കോടി കേന്ദ്രം നല്‍കും. സംയുക്ത സംരംഭ കമ്പനി കേരളം രൂപീകരിച്ചു. ചീഫ് സെക്രട്ടറി, ഗതാഗത സെക്രട്ടറി തുടങ്ങിയവര്‍ ഡയറക്ടര്‍മാരായി കേരളാ റെയില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് എന്ന പേരിലാണ് കമ്പനി രൂപീകരിച്ചത്.
പാതയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും അന്തിമസ്ഥലനിര്ണയ സര്‍വേയും ഡോ.ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ തയാറാക്കി വരുന്നു. ബെംഗളൂരുവില്‍ നിന്ന് ഏഴ് മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്താവുന്ന റെയില്‍ പാത രണ്ട് സംസ്ഥാനങ്ങളുടേയും വികസനത്തില്‍ നിര്‍ണായകം. കേരളത്തിനും കര്ണാടകത്തിനുമിടയിലെ വനത്തിലൂടെ കടന്നുപോകുന്ന 11 കി. മീ ദൂരം തുരങ്കപാതയായി നിര്‍മ്മിക്കാനാണ് ശ്രീധരന് നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: