നടിയുമായി സിനിമാ ലോകത്തെ ചിലര്‍ക്കുണ്ടായിരുന്ന സാമ്പത്തിക ഇടപാട് പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് സംഭവത്തിന്റെ അടിസ്ഥാനം. രഹസ്യ ഇടപാടായതിനാല്‍ വന്‍ തുകകള്‍ നിയമാനുസൃതം കൈമാറാന്‍ കഴിയാതെവന്നു. നോട്ടു നിരോധനത്തെ തുടര്‍ന്ന് കറന്‍സി കൈമാറ്റവും തടസപ്പെട്ടു.
അതിനിടെ നടിയുടെ വിവാഹക്കാര്യത്തില്‍ തീരുമാനമായതോടെ പണം കിട്ടാതാകുമോ എന്ന സംശയം ബലപ്പെട്ടപ്പോഴാണ് വിരട്ടല്‍ തീരുമാനം എടുത്തത്. ഇതിനു നിയോഗിക്കപ്പെട്ടതാണ് പള്‍സര്‍ സുനിയെന്നാണ് സിനിമാരംഗത്തുള്ളവരും പോലീസില്‍ ചില പ്രധാനികളും പറയുന്നത്. ഇക്കാര്യത്തിലൊന്നും അന്വേഷണം നടത്താതെ പോലീസ് പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി കേസ് തീരുമാനിക്കുകയാണ്. ഇതില്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ത്തന്നെ മുറുമുറുപ്പുണ്ട്.
പോലീസ് വാദം ചേരുന്നില്ല
പ്രതി പള്‍സര്‍ സുനി മാത്രമാണെന്ന് പോലീസ് വിശദീകരിക്കുമ്പോഴും യുക്തിക്കു ചേരാത്ത സംഭവങ്ങള്‍ ഏറെയുണ്ട്. നടി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്ന പല കാര്യങ്ങളിലും പോലീസിന് വിശദീകരണമില്ല. പള്‍സര്‍ സുനി, സംഭവങ്ങള്‍ ചിലരെ അപ്പപ്പോള്‍ അറിയിച്ചിരുന്നുവെന്ന് നടി പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. പിറ്റേന്ന് വരുന്ന ഫോണ്‍വിളി അനുസരിച്ച് കാര്യങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞുവെന്നുള്പ്പെടെയുള്ള മൊഴിയും പോലീസ് നല്കുന്ന ബ്ലാക്ക്മെയിലിങ് വിശദീകരണവും തമ്മില്‍ ചേരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: