പാലാ: സര്‍ക്കാര്‍ ആഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് നല്കുന്ന രേഖകളും ബില്ലുകളും മലയാളത്തില്‍ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് വിപരീതമായി വൈദ്യുതി വകുപ്പ്.
പൂര്‍ണ്ണമായും മലയാളത്തില്‍ ലഭിച്ചിരുന്ന വൈദ്യുതി ബില്ലുകള്‍ ഇംഗ്ലീഷിലേക്ക് മാറ്റിയാണ് വൈദ്യുതി വകുപ്പ് സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിക്കുന്നത്. മൂന്ന് മാസത്തിനകം ഭരണഭാഷ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് മാറ്റിയില്ലെങ്കില്‍ കര്‍ശന അച്ചടക്ക നടപിയുണ്ടാകുമെന്ന മുന്നറിയിപ്പും വൈദ്യുതി വകുപ്പ് തള്ളി. മലയാള ഭാഷ മാത്രം പരിജ്ഞാനമുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക് ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഗുണം നിഷേധിക്കുന്നതാണ് വൈദ്യുതി വകുപ്പിന്റെ നടപടി.
മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഇടപെട്ട് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മാതൃഭാഷയില്‍ വിവരങ്ങള്‍ നല്കാന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: