പൂനെ: രാംജാസ് കോളേജ് വിവാദവുമായി ബന്ധപ്പെട്ട് സാവിത്രിഭായ് ഫുലെ പൂനെ സര്‍വകലാശാലയില്‍ എസ്എഫ്ഐക്കാര്‍ എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്.
രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ രാംജാസ് കോളേജില്‍ സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ എബിവിപി രംഗത്തെത്തി. തുടര്‍ന്ന് പരിപാടി റദ്ദാക്കി. സര്‍വകലാശാല ക്യാമ്പസില്‍ എബിവിപി പ്രവര്‍ത്തകര്‍ ഉമര്‍ ഖാലിദിന്റെ കോലം കത്തിച്ചു.
തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് തവ്ഡെ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പോസ്റ്ററുകളുമായി പ്രകടനം നടത്തി. സോളാപ്പൂര്‍ പോളിടെക്നിക്ക് കോളേജിലെ വിദ്യാര്‍ത്ഥികളെ തവ്ദെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പ്രകടനം നടത്തിയത്. പിന്നീടത് സംഘര്ഷത്തിലേത്ത് നീങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: