ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയായതിനാല് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്ത്.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ജയയുടെ പേര് നല്‍കുന്നതിനെയും ഡിഎംകെ വര്‍ക്കിങ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന് വിമര്‍ശിച്ചു. നികുതിദായകരുടെ പണമുപയോഗിച്ച് നടത്തിയ ജയയുടെ ജന്മദിനാഘോഷത്തിനെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി.
പദ്ധതികളുടെ പേര് മാറ്റാതിരിക്കുകയും സെക്രട്ടറിയേറ്റ് അടക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ജയയുടെ ചിത്രം നീക്കം ചെയ്യാതിരിക്കുകയും ചെയ്താല്‍ കോടതിയെ സമീപിക്കുമെന്ന മുന്നറിയിപ്പും സ്റ്റാലിന് നല്കി. ഈ വിഷയങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജയയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നടന്ന മരം നടല്‍ യജ്ഞത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെയും മന്ത്രിമാരെയും സ്റ്റാലിന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: