ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും മന്ത്രിമാര്‍ക്കുമെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ കേജ്രിവാള് ഹൈക്കോടതിയെ സമീപിച്ചു.
ജെയ്റ്റ്ലിയുടെയും കുടുംബത്തിന്റെയും ബാങ്ക് രേഖകള്‍ വേണമെന്നാണ് കേജ്രിവാളിന്റെ ആവശ്യം. രാഷ്ട്രീയ നേട്ടത്തിനായി തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് കേജ്രിവാളിന്റെയും കൂട്ടരുടെയും ശ്രമമെന്ന് ആരോപിച്ചാണ് ജെയ്റ്റ്ലി കോടതിയെ സമീപിച്ചത്.
ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ജെയ്റ്റ്ലിക്കെതിരെ ഉന്നയിച്ച ആക്ഷേപം.
വിചാരണ വൈകിപ്പിക്കാന്‍ കേജ്രിവാള് ശ്രമിക്കുന്നുവെന്ന് ജില്ലാ കോടതി നിരീക്ഷിച്ചു. അടുത്ത മാസം 25ന് മുമ്പ് കേജരിവാള്‍ കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: