അഹമ്മദാബാദ്: അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ വിമാനത്താവളത്തില്‍ തലനാരിഴയക്ക് വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ വന്‍ ദുരന്തം ഒഴിവായി. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങളാണ് കൂട്ടിയിടിക്കലില്‍ നിന്ന് രക്ഷപ്പെട്ടത്.
സ്പൈസ് ജെറ്റിനും ഇന്‍ഡിഗോ വിമാനത്തിനും റണ്‍വേയില്‍ ഇറങ്ങാന്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ അനുമതി നല്‍കിയതാണ് അപകടത്തിലേക്കു നയിച്ചത്.
142 യാത്രക്കാരുമായി ദല്‍ഹിയിലേക്ക് പുറപ്പെടാന്‍ ബാക്ക് ട്രാക്കില്‍ എത്തിയതായിരുന്നു ഇന്‍ഡിഗോ വിമാനം. ഇത് ശ്രദ്ധിക്കാതെ സ്പൈസ് ജെറ്റിനും റണ്‍വെയിലേക്ക് പുറപ്പെടാന്‍ നിര്‍ദേശം ലഭിച്ചു.
എന്നാല്‍, പെട്ടന്ന് തന്നെ പിഴവ് മനസിലാക്കിയ എയര്‍ ട്രാഫിക് കണ്ട്രോളര്, സ്പൈസ് ജെറ്റ് പൈലറ്റിന് നിര്‍ദേശം പിന്‍വലിച്ചുകൊണ്ട് അറിയിപ്പി നല്‍കിയതോടെ ദുരന്തം വഴിമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: