മൂന്നാര്‍: മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ അനധികൃതമായി പാറപൊട്ടിക്കുകയും വഴിവെട്ടുകയും ചെയ്ത സംഭവത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കൊണ്ടുവന്ന ആറ് വാഹനങ്ങള്‍ റവന്യൂ സംഘം പിടിച്ചെടുത്തു.
ഐഎംഎ ഭാരവാഹിയുടെ ഉടമസ്ഥതയിലുള്ള ഡബിള്കട്ടിങിലെ മുപ്പതേക്കര്‍ വസ്തുവിലാണ് നിയമം കാറ്റില്‍ പറത്തി നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവന്നത്. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ അന്വേഷണത്തെത്തുടര്‍ന്നാണ് റവന്യൂ സംഘം നടപടി കൊക്കൊണ്ടത്. മൂന്ന് ഹിറ്റാച്ചി, മൂന്ന് ജെസിബി, പാറപൊട്ടിക്കുന്ന മെഷീന് എന്നിവയാണ് പിടിച്ചെടുത്തത്. ഇവ വെള്ളത്തൂവര് പോലീസിന് കൈമാറി.
പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തം നടന്നിരുന്നത്. ഇക്കാരണത്താല്‍ തന്നെ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
ഭൂസംരക്ഷണ സേന അംഗങ്ങളും വെള്ളത്തൂവല്‍ പോലീസും റവന്യൂ സംഘത്തിനൊപ്പമുണ്ടായിരുന്നു.പ്രദേശത്തെ പ്രമുഖ്യ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും ചില ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് പാറപൊട്ടിക്കലും മണ്ണെടുപ്പും നടന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: