തിരുവനന്തപുരം: പുതുശേരി ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പശ്ചാത്തലത്തിലും പെപ്സി കമ്പനി നടത്തിക്കൊണ്ടിരിക്കുന്ന ജലചൂഷണം അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരടേണ്ടിവരുമെന്ന് വി.എസ്. അച്യുതാനന്ദന്.
2011 ലെ ഒരു കോടതി ഉത്തരവിന്റെ ബലത്തിലാണ് പെപ്സി കമ്പനി പ്രതിദിനം 2.3 ലക്ഷം ലിറ്റര്‍ എന്ന തോതില്‍ ഇപ്പോഴും ജലചൂഷണം തുടരുന്നത്. ഏഴ് കുഴല്‍ക്കിണറുകളില്‍ മൂന്നെണ്ണത്തിലും പമ്പിങ് നടക്കുന്നു. കടുത്ത വരള്‍ച്ച കണക്കിലെടുത്ത് പെപ്സി കമ്പനിക്ക് നല്കിക്കൊണ്ടിരിക്കുന്ന ജലം നിര്‍ത്തലാക്കണമെന്ന് കാണിച്ച് ജനുവരിയില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തിലും അതിനു ശേഷവും ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: