തൃശൂര്‍: കഞ്ചിക്കോട് മാര്കിസ്റ്റുകാര് ചുട്ടുകൊലപ്പെടുത്തിയ വിമലാദേവിയുടെ ചിതാഭസ്മ നിമജ്ജനയാത്ര 27 ന് ജില്ലയില്‍ പര്യടനം നടത്തുമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.നിവേദിത അറിയിച്ചു. 26 ന് പാലക്കാട് നിന്നാരംഭിക്കുന്ന തെക്കന്‍ മേഖല ജാഥ നയിക്കുന്നത് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്,അഡ്വ.നിവേദിത സുബ്രഹ്മണ്യന് എന്നിവരാണ്.
റീബ വര്‍ക്കി,വിടി.രമ,ബിന്ദു പ്രസാദ്,സുമംഗലി,ഗിരിജ എസ്,സിമി ജ്യോതിഷ് എന്നിവരാണ് ജാഥയിലെ സ്ഥാരാംഗങ്ങള്.27ന് കാലത്ത് 11 ന് ജില്ലാ അതിര്‍ത്തിയായ വാണിയമ്പാറയില്‍ ജാഥയെ സ്വീകരിക്കും.തുടര്‍ന്ന് തൃശൂര്‍ നടുവിലാലില്‍ നടക്കുന്ന ആദ്യ യോഗം ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി എ എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് ഒരു മണിയോടെ ഗുരുവായൂര്‍ മണ്ഡലത്തിലെ സ്വീകരണയോഗം ചാവക്കാട് വസന്തം കോര്‍ണറില്‍ നടക്കും.ഉച്ചക്ക് ശേഷം മൂന്നോടെ തൃപ്രയാര്‍ ബസ്റ്റാന്റ് പരിസരത്തും നാലോടു കൂടി കൊടുങ്ങല്ലൂര്‍ വില്ലേജ് ഓഫീസ് പരിസരത്തും യാത്രക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.തുടര്‍ന്ന് എറണാകുളം ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ പറവൂരിലേക്ക് യാത്രയാകും.വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മാര്‍ച്ച് മൂന്നിന് തിരുവന്തപുരം തിരുവല്ലത്ത് യാത്ര സമാപിക്കും.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എംഎസ്.സമ്പൂര്‍ണ്ണ,ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത്, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രമാദേവി,ശശികല എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: