തൃശൂര്‍:മന്ത്രിമാരേയോ നിയമസഭാ സാമാജികരേയോ സമീപിക്കാതെ പൊതുജനങ്ങള്‍ക്ക് പ്രസ്തുത ഓഫീസുകളില്‍ നിന്ന് സേവനം ലഭിക്കുന്നതാണ് സദ്ഭരണമെന്നും റവന്യൂ വകുപ്പിന് അതില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടെന്നും വ്യവസായ മന്ത്രി എ.സി.മൊയ്തീന്. റവന്യൂ ദിനാചരണം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
1886 ലെ റവന്യൂ സെറ്റില്‍മെന്റ് പ്രൊക്ലമേഷന്റെ വാര്‍ഷിക ദിനമാണ് റവന്യൂ ദിനമായി ആഘോഷിക്കുന്നത്. ദിനാചരണത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 50 കേസുകള്‍ക്കായി 68,45,000 രൂപ വിതരണം ചെയ്തു. 10 എല്‍.എ.പി പട്ടയം, 22 കോളനി പട്ടയം, 504 എല്‍.റ്റി പട്ടയം, 10 വനഭുമി പട്ടയം, 556 കാണം പട്ടയം ഉള്‍പ്പടെ 1102 പട്ടയവും ദിനാചരണത്തോടനുബന്ധിച്ച് വിതരണം ചെയ്തു. കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പട്ടയവിതരണം ഉദ്ഘാടനം ചെയ്തു. എം.എല്‍.എ മാരായ ഇ.ടി.ടൈസണ്‍, അഡ്വ.കെ.രാജന്, ഗീത ഗോപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ആര്.ഡി.ഒ പി.വി.മോന്‍സി,കളക്ടര്‍ ഡോ.എ.കൗശിഗന് എ.ഡി.എം സി.കെ.അനന്തകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: