കോട്ടയം: ആരോഗ്യ വകുപ്പിന്റെ മൃതദേഹങ്ങളോടുള്ള അ നാദരവ് അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയില്‍ ആകെയുള്ളത് 10 ഫ്രീസറുകള്‍ മാത്രമാണ്. മെഡിക്കല്‍ കോളേജ്, കുട്ടികളുടെ ആശുപത്രി, 4 ജനറല്‍ ആശുപത്രികള്‍, 2 താലൂക്ക് ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടെ 75 സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയില്‍ ജനങ്ങളും പോലീസും മൃതദേഹങ്ങളുമായി പരക്കം പായുകയാണ്. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സര്‍ക്കാരിന്റെ ഈ നിലപാട്. ഉടന്‍ തന്നെ മോര്‍ച്ചറികളിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവണം. യോഗത്തില്‍ യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ലാല്‍ കൃഷ്ണ, ജില്ലാസെക്രട്ടറി സോബിന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: