മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളേജില്‍ നിന്നും 12 സീനിയര്‍ ഡോക്ടര്‍മാരെ സ്ഥലം മാറ്റി ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. ഒപി യിലും അത്യാഹിത വിഭാഗത്തിലും ഇപ്പോള്‍ തന്നെ ഡോകടര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവാണുള്ളത്. അതിനിടെയാണ് മെഡിസിന് വിഭാഗത്തില്‍ നിന്ന് രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍, അനസ്തേഷ്യ വിഭാഗത്തില്‍ നിന്ന് മൂന്ന് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഇ.എന്‍.ടി യില്‍ നിന്ന് ഒരു അസോസിയേറ്റ് പ്രൊഫസര്‍, സര്‍ജറി, ഓര്‍ത്തോ, ത്വക്ക് വിഭാഗങ്ങളില്‍ നിന്ന് ഓരോ അസോസിയേറ്റ് പ്രൊഫസര്‍മാര്‍, ഓരോ അസിസ്റ്റന്റ് പ്രൊഫസര്മാര്എന്നിവരെ സ്ഥലം മാറ്റിയിരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് മഞ്ചേരിയിലേക്ക് എട്ട് ഡോക്ടര്‍മാരെ തൃശൂരില്‍ നിന്നും സ്ഥലം മാറ്റിയതിന് പുറമെയാണിത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന നടക്കാന്‍ പോകുന്ന മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോകടര്‍മാരുടെ സേവനം വലിയതോതില്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ഈ നടപടിയെന്ന് പറയുന്നു.ആവശ്യമായ വിദഗ്ദ ഡോകടര്‍മാരുടെ തസ്തികകള്‍ സ്യഷടിക്കാതെ നിലവില്‍ ഉള്ളവരെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ട് പോകുന്നത് തൃശൂര്‍ മെഢിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: