ത്യശുര്‍: ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണസമിതിയും ഓഫീസും പിടിച്ചെടുക്കാനുള്ള സി ഐ ടി യു നേത്യത്വത്തിന്റെ നീക്കം തൊഴിലാളികള്‍ തടഞ്ഞു. വ്യവസായ വകുപ്പ് ഉദ്യോഗല്ഥരുടെ പിന്തുണയോടെ ഓഫീസ് പിടിച്ചെടുക്കാനായിരുന്നു നീക്കം. കാലാവധി ജൂലൈ വരെയുള്ളപ്പോള്‍ ഭരണം രാഷട്രിയസ്വാധിനം ഉപയോഗിച്ച് പിടിച്ചെടുക്കാനായിരുന്നു നീക്കം.
ത്യശൂര്‍ ശക്തന് നഗറില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് കൈയടക്കാന്‍ എത്തിയസിഐടിയു-സി പി എം നേതാക്കള്‍ പോലിസ് സംരക്ഷണയിലാണ് രക്ഷപ്പെട്ടത.് ഇന്നലെ രാവിലെ മുന്‍ കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് എട്ടംഗ സംഘം വ്യവസായ വകുപ്പിലെ ഒരു വനിത ഉദ്യാഗസ്ഥയുടെനേതൃത്വത്തില് എത്തുകയായിരുന്നു. ഓഫീസ് പൂട്ടി സീലുവെച്ച് രേഖകള്‍ കൊണ്ടു പോകുവാന്‍ ശ്രമം നടത്തിയത് തൊഴിലാളികള്‍ തടഞ്ഞു. സി ഐ ടി യു ചുമട്ട് തൊഴിലാളികളുടെ വേഷം ധരിച്ചവരും സംഘത്തിലുണ്ടായിരുന്നു. രാവിലെ ആയത്കൊണ്ട് ജീവനക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. ഭരണ സമിതി പിരിച്ചു വിട്ടുവെന്നുള്ള രേഖ കാണിച്ചാണ് ഓഫീസ് റജിസ്റ്റര്‍ ,അക്കൗണ്ട് രേഖകള്‍, അലമാരകളുടെ താക്കോല്‍ എന്നിവ കൈവശപ്പെടുത്തിയത് . സെക്രട്ടറിയും പ്രസിഡണ്ടും എത്തിയ ശേഷം രേഖകള്‍ കൈമാറാമെന്ന് ജിവനക്കാര്‍ പറഞ്ഞുവെങ്കിലും അതുകേള്‍ക്കുവാന്‍ വന്നവര്‍ തയ്യാറായില്ല.
തുടര്‍ന്ന് ജീവനക്കാര്‍ ബലമായി ഇവരെ തടയുകയായിരുന്നു. തൊഴിലാളികളുടെ പ്രതിനിധികളായ പത്ത് പേരാണ് നിലവില്‍ ഭരണസമിതിയിലുള്ളത്. ഭരണസമിതിയെ അട്ടിമറിക്കാന്‍ നിരവധി ശ്രമങ്ങളാണ് സി ഐ ടിയു വിന്റെ നേതൃത്വത്തില്‍ നടത്തിയത.് വിവരം അറിഞ്ഞ് നിരവധി തൊഴിലാളികള്‍ സ്ഥലത്ത് എത്തിയതോടെ സംഘര്‍ഷാവസ്ഥയായി. വ്യവസായ വകുപ്പ് ഓഫിസില്‍ നിന്നുമെത്തിയ ഓഫിസറെ പുറത്ത്പോകന് സമ്മതിക്കാതെ നൂറോളം വരുന്ന തൊഴിലാളികള്‍ തടഞ്ഞുവെച്ചു. ഈസറ്റ് എസ് ഐ വി .പി .ജോയിയുടെ നേത്വത്യത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് എത്തി തൊഴിലാളികളെ മാറ്റാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികളുടെ എതിര്‍പ്പിന് മുന്നില്‍ അവര്‍ പിന്തിരിഞ്ഞു. ഇതിനിടയില്‍ സഥലത്ത് എത്തിയ സി ഐ ടി യു ജില്ലാ പ്രസിഡണ്ട് കെ.എഫ്.ഡേവിസ് ഓഫിസിലേക്ക് കയറിയത് സംഘര്ഷംരൂക്ഷമാക്കി. കൂവി വിളിച്ച് തൊഴിലാളികള്‍ തങ്ങളുടെ പ്രതിഷധം അറിയിച്ചു. ഏറെ നേരത്തെ ചര്‍ച്ചയക്ക് ശേഷം രേഖകള്‍ ഇവിടെ തന്നെ സൂക്ഷിക്കാന്‍ പറഞ്ഞ് ഓഫീസര്‍ സഥലം വിട്ടതിന്ശേഷമാണ് പ്രശ്നം തല്ക്കാലം അവസാനിച്ചത് .തിങ്കാളാഴ്ച വ്യവസായ വകുപ്പ് ഓഫീസില്‍ ഭരണസമിതിയംഗങ്ങളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന്രെയും സിപിഎമ്മിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് നഗരത്തിലെ കോഫിഹൗസുകള്‍ ഇന്നലെ ഏറെ നേരം അടച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: