കൊച്ചി: പോലീസിനെതിരെ പ്രമേയം പാസാക്കാന്‍ അഭിഭാഷകര്‍ യോഗം ചേരും. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് ചില അഭിഭാഷകര്‍ക്കെതിരെ നടത്തുന്ന നീക്കത്തില്‍ പ്രതിഷേധിച്ചാണ് നടപടി.
ക്രിമിനല്‍ കേസുകളില്‍ വക്കാലത്തെടുക്കാറുള്ള അഡ്വ. ലീമ റോസിന്റെ ഫോണ്‍ അനുമതിയില്ലാതെ പോലീസ് ചോര്‍ത്തുകയും പിന്തുടരുകയും ചെയ്യുന്നതിനെതിരെ ലീമ ബാര്‍ കൗണ്‍സിലില്‍ പരാതി നല്കി. പള്‍സര്‍ സുനിക്കു വേണ്ടി ഹാജരാകാമോയെന്ന് ഒരു അഭിഭാഷകന് ഫോണില്‍ അന്വേഷിച്ചിരുന്നു. ഈ വിവരം മനസിലാക്കി ലീമയുടെ ഓരോ നീക്കങ്ങളും സെന്‍ട്രല്‍ പോലീസ് പിന്തുടര്ന്നു. പള്‍സര്‍ സുനി തിരുവനന്തപുരത്ത് കീഴടങ്ങുമെന്നും അഭിഭാഷക സഹായം ചെയ്യുന്നുവെന്നും വാര്‍ത്ത പരത്തിയത് പോലീസാണ്, ലീമ പരാതിയില്‍ പറയുന്നു.
ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് കോടതിയില്‍ ഹാജരാകാന്‍ പോയ ലീമയെ പോലീസ് പിന്തുടര്ന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലീമയെ സഹായിക്കാനെത്തിയ സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് കോടതിയില്‍ കേസിന് ഹാജരായ ലീമയെ അവിടെയും പോലീസ് പിന്തുടര്ന്നു. ഇതെല്ലാം അഭിഭാഷകരുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് പരാതിയില്‍ ലീമ വിശദീകരിക്കുന്നു.
ഈ വിഷയം ചര്‍ച്ച ചെയ്ത് നടപടിയെടുക്കണമെന്ന ആവശ്യത്തെത്തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കും. പോലീസ് നടപടിക്കെതിരെ പ്രമേയം പാസാക്കാനാണ് ആലോചന. കോടതിമുറിയില്‍ നടത്തിയ അറസ്റ്റും വിഷയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: