തിരുവനന്തപുരം: മുന്‍ ഡിജിപിമാര്‍ അനുമതി നിഷേധിച്ച കെട്ടിടങ്ങള്‍ക്ക് എന്‍ഒസി നല്കിയ സംഭവത്തെക്കുറിച്ച് വ്യക്തമായ പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് ഫയര്‍ഫോഴ്സ് ഡയറക്ടര്‍ എഡിജിപി ഹേമചന്ദ്രന് അറിയിച്ചു. ഇതുസംബന്ധിച്ച് ഇന്നലെ ജന്മഭൂമി നല്കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് അനുമതി നിഷേധിച്ചിരുന്ന കെട്ടിടങ്ങള്‍ക്ക്, 2016 ല്‍ പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റ ദിവസം മുതല്‍ ആഗസ്റ്റ് എട്ടിനകമാണ് എന്‍ഒസി ലഭിച്ചത്. ഇതില്‍ വന്‍ അഴിമതി നടന്നെന്നും ഫയര്‍ഫോഴ്സ് സര്‍വീസ് അസോസിയേഷനിലെ നേതാക്കള്‍ക്കടക്കം പങ്കുണ്ടെന്നുമായിരുന്നു വാര്‍ത്ത.
കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടങ്ങള്‍ക്ക് എന്‍ഒസി നല്കുന്ന നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഹൈക്കോടതിയെ സമീപിച്ച് കെട്ടിട ഉടമ പരാതി നല്കുന്ന സാഹചര്യത്തില്‍ പോലും ഫയര്‍ഫോഴ്സ് കാര്യങ്ങള്‍ കൃത്യമായി കോടതിയെ ധരിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പല പരാതികളും തള്ളിക്കളഞ്ഞിട്ടുമുണ്ട ്- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: