തൃശൂര്‍: തൃശൂരില്‍ 37 വര്‍ഷത്തിനിടെ ഫെബ്രുവരി മാസത്തിലെ ഏറ്റവും കൂടിയ ചൂട് ഇന്നലെ രേഖപ്പെടുത്തി. 39.2 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. കാര്‍ഷിക സര്‍വകലാശാലയുടെ കാലാവസ്ഥ നിരീക്ഷണ വിഭാഗമാണ് ഇക്കാര്യമറിയിച്ചത്.
1980 മുതലുള്ള കണക്കുകളില്‍ ഫെബ്രുവരി മാസത്തില്‍ ഇത്രയേറെ ചൂട് രേഖപ്പെടുത്തിയിട്ടില്ല. 1989ല്‍ രേഖപ്പെടുത്തിയത് 38.2 ഡിഗ്രിയാണ്. ഇതോടൊപ്പം ഉഷ്ണക്കാറ്റുകൂടിയാകുമ്പോള് അനുഭവപ്പെടുന്ന ചൂട് നാലു മുതല്‍ അഞ്ചു ഡിഗ്രി വരെ ഉയര്‍ന്ന് 44 ഡിഗ്രി വരെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം പറയുന്നു. ഫെബ്രുവരിയില്‍ത്തന്നെ ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതോടെ വരും നാളുകളില്‍ ചൂട് ക്രമാതീതമായി ഉയരുമെന്നാണ് വ്യക്തമാവുന്നത്. ഇതോടൊപ്പം രൂക്ഷമായ ജലദൗര്‍ലഭ്യവും പ്രശ്നം ഗുരുതരമാക്കും. പാലക്കാട് ജില്ലയില്‍ വ്യാഴാഴ്ച 40ഡിഗ്രിയിലേറെ ചൂട് രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: