ആലുവ: പിതൃമോക്ഷത്തിനായി പെരിയാറില്‍ മുങ്ങികുളിച്ച് ബലിതര്‍പ്പണത്തിന് ഇന്നലെ പതിനായിരങ്ങള്‍ മണപ്പുറത്തെത്തി. പെരിയാറിന്റെ ഇരുകരകളിലും ഇന്നലെ ഉച്ചവരെ തര്‍പ്പണ ചടങ്ങുകള്‍ തുടര്‍ന്നു. ഇന്ന് വൈകിട്ട് വരെ അമാവാസി വാവുള്ളതിനാല്‍ ഉച്ചവരെ തര്‍പ്പണം തടരും. ഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം നഗരസഭയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അദൈ്വതാശ്രമവും സേവാഭാരതിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്നു.
ഇന്നലെ പുലര്‍ച്ചെയായതോടെ മണപ്പുറം മാത്രമല്ല, നഗരവും ജനസാഗരമായിരുന്നു. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ആലുവയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍, കെഎസ്ആര്‍ടിസി ബസുകളും ഉണ്ടായിരുന്നു. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ തന്ത്രി ചേന്നാസ് മനക്കല് പരമേശ്വരന് നമ്പൂതിരിയുടെയും മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്ക്കല്‍ സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പൂജകള്‍ക്ക് ശേഷമാണ് മണപ്പുറത്തെ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. ഇക്കുറി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ മണപ്പുറത്ത് ബലിതര്‍പ്പണ സൗകര്യമൊരുക്കിയിരുന്നു. അദൈ്വതാശ്രമത്തില്‍ സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി, ധര്‍മ്മവൃത സ്വാമി, പി.കെ. ജയന്തന് ശാന്തി, മധു ശാന്തി, ദിലീപ് ശാന്തി, ആര്. ചന്ദ്രശേഖരന്, ശ്രീനാരായണപ്രസാദ് തന്ത്രികള്‍, ബ്രഹ്മചാരി വിശ്വംഭരന് എന്നിവര്‍ കാര്മ്മികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: