കൊച്ചി: സാമ്പത്തിക പിന്നോക്ക വിഭാഗത്തിന്റെ നേട്ടത്തിന് ദേശീയ കാമ്പയിന് കമ്മിറ്റിയില്‍ എന്‍എസ്എസും ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മേജര്‍ എസ്.ആര്. സിന്‍ഹു. റിട്ടയര്‍ഡ് മേജര്‍ ജനറല്‍ എസ്.ആര്. സിന്‍ഹു ചെയര്‍മാനായിരുന്ന ദേശീയ സാമ്പത്തിക പിന്നോക്ക കമ്മീഷന് കേന്ദ്രഗവണ്മെന്റിന് 2010 ല്‍ ജൂലായില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ആറുവര്‍ഷമായിട്ടും ശുപാര്‍ശകള്‍ ഒന്നും നടപ്പാക്കിയിട്ടില്ല. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സംവരണേതരും ഒരാനുകൂല്യവും ലഭിക്കാത്ത മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായ പിന്നോക്കവിഭാഗക്കാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനു നിവേദനങ്ങള്‍ നല്‍കുകയും സമ്മേളനങ്ങളില്‍ കഴിഞ്ഞ ആറുവര്‍ഷമായി പലതവണ പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തിട്ടുണ്ടെന്ന് സിന്‍ഹു പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിന്ഹുവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്ന ദേശീയ ഇബിസി കാമ്പയിന് കമ്മിറ്റിക്കു രൂപം നല്‍കിയത്. അഖിലേന്ത്യബ്രാഹ്മണ ഫെഡറേഷനാണ് ദേശീയ കാമ്പയിന് കമ്മിറ്റിയുമായി സഹകരിക്കാന്‍ ആദ്യം സന്നദ്ധത അറിയിച്ചത്.
കേരളത്തില്‍ നിന്ന് എന്‍എസ്എസിനേയും കൂട്ടായ്മയിലേക്ക് ക്ഷണിച്ചിരുന്നു. അനുകൂലമായ തീരുമാനം അവരില്‍ നിന്നുണ്ടായില്ല. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തിപ്പെടുമ്പോള്‍ എന്‍എസ്എസും ഈ മുന്നണിയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും സിന്‍ഹു പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം.മനോഹരന്‍പിള്ളയാണ് കേരളഘടകത്തിന്റെ പ്രസിഡന്റ്. അഖിലേന്ത്യ ട്രഷറര്‍ ഡോ. പ്രദീപ് ജ്യോതിയാണ് സംസ്ഥാന ജറല്‍ സെക്രട്ടറി. 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ കേരള സംസ്ഥാന മുന്നാക്ക കമ്മീഷന് നിയമം പാസ്സാക്കിയപ്പോള്‍ അതിലെ ന്യൂനതകള്‍ ബ്രാഹ്മണഫെഡറേഷന്‍ ചുണ്ടിക്കാട്ടിയിരുന്നു. സംവരണേതരര്‍ എന്ന പേരില്‍ മതന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വാങ്ങുന്ന ക്രിസ്യന്‍ മതത്തിലെ ഒരു വിഭാഗങ്ങള്‍ക്ക് മുന്നോക്കകമ്മീഷനിലും പ്രാധാന്യം നല്‍കുന്നത് ഇരട്ട ആനുകൂല്യങ്ങള്‍ നല്കലാണെന്ന് ഇതിന്റെ ഓര്‍ഡിനന്‍സ് ഘട്ടത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: