കൊച്ചി: സുപ്രിം കോടതി വിധി നടപ്പാക്കുമ്പോള്‍ പരമ്പരഗതവ്യവസായമെന്ന നിലയില്‍ കള്ളുഷാപ്പുകളെ സംരക്ഷിച്ചു നിര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മറ്റ് മദ്യങ്ങള്‍ പോലെ കള്ള് ഒരു ഫാക്ടറി ഉല്പന്നമല്ല. പ്രകൃതിദത്തമായ ഉല്പന്നം എന്ന നിലയില്‍ കള്ളുഷാപ്പുകളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വകരിക്കാന്‍ തയ്യാറകണമെന്ന് അസോസിയേഷന് മുഖ്യ രക്ഷാധികാരി കൂടിയായ ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. പരമ്പരാഗതമായി ഈ വ്യവസായത്തില്‍ നില്ക്കുന്നവരുടെ തൊഴിലും താത്പര്യവും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഏപ്രില്‍ ഒന്നിന് സര്‍ക്കാരിന്റെ പുതിയ മദ്യനയം രൂപീകരിക്കണമെന്നിരിക്കെ ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്ററിനുള്ളിലെ ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കുകയെന്നത് കേരളം പോലെ ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് സാധ്യമല്ല. കേരളത്തിലെ 4500 ലധികം ഷാപ്പുകളില്‍ 1300 എണ്ണം സുപ്രിംകോടതിവിധിയുടെ ദൂരപരിധിയില്‍ മാറ്റി സ്ഥാപിക്കേണ്ടതാണ്. മേഖലയില്‍ ജോലിചെയ്യുന്ന ആയിരങ്ങള്‍ക്ക് തൊഴില്‍നഷ്ടം സൃഷ്ടിക്കുന്നതും അപ്രായോഗികവുമാണ് ഈ നിര്‍ദേശം. ഇത് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ഇതിനെതിരെ തൊഴിലാളികളും സര്‍ക്കാരും രംഗത്ത് വരണം. കള്ളുവ്യവസായം നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും തൊഴില്‍വകുപ്പു മന്ത്രിയും തയ്യാറകണമെന്നും കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്റെ സംസ്ഥാന കമ്മറ്റിയോഗം ആവശ്യപ്പെട്ടു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ.ബി.ഉണ്ണി, സെക്രട്ടറി അജിത് ബാബു, ഉപദേഷ്ടാവ് കെ. റെജികുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: