ആലുവ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ശിവരാത്രി മണപ്പുറം മഹാദേവ ക്ഷേത്ര ദര്‍ശനം നടത്തി. തുടര്‍ന്ന് മണപ്പുറവും സന്ദര്‍ശിച്ചു. കൊട്ടരക്കടവില് നിന്നും പുതിയ പാലം വഴി കാല്‍നടയായാണ് മന്ത്രി മണപ്പുറത്തേത്തിയത്. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. മണപ്പുറത്ത് ദേവസ്വം ഭാരവാഹികളും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ശേഷം മണപ്പുറത്തെ താത്കാലിക മുനിസിപ്പല്‍ ഓഫീസിലും മന്ത്രിയെത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, വൈസ് ചെയര്‍പേഴ്സണ്‍ സി. ഓമന, മുന്‍ ചെയര്മാന് എം.ടി. ജേക്കബ് എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. മണപ്പുറത്തെത്തുന്ന ഭക്തജനങ്ങള്‍ക്കായുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം മന്ത്രി ചോദിച്ചറിഞ്ഞു. പിന്നീട് മണപ്പുറത്ത് ആലുവ മീഡിയ കഌബ് തുറന്നിട്ടുള്ള മീഡിയ സെന്ററും മന്ത്രി സന്ദര്‍ശിച്ചു. സെക്രട്ടറി കെ.സി. സ്മിജന്‍, ജോയിന്റ് സെക്രട്ടറി പി.എം. ഫിറോസ്, ശ്രീമൂലം മോഹന്‍ദാസ്, എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ മീഡിയ സെന്ററില്‍ സ്വീകരിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എയും മന്ത്രിക്കൊപ്പമുണ്ടായിരുന്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക: